തിരുവനന്തപുരം: കേരള കോൺഗ്രസിലെ ഭിന്നത പ്രചാരണത്തിലും പ്രതിഫലിച്ചതോടെ പാലാ യു. ഡി.എഫിന് വലിയ പരീക്ഷണമായി മാറുന്നു. ഇക്കാലമത്രയും യു.ഡി.എഫിെൻറ ഉറച്ചകോട്ടയാ യി കണക്കാക്കിയിരുന്ന മണ്ഡലം നഷ്ടെപ്പട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്ത ് ലഭിച്ച മേൽകൈ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല മുന്നണിക്കുള്ളിലും വൻ തർക്കങ്ങൾ ക്ക് വഴിമരുന്നിടും.
കാറും കോളും നിറഞ്ഞിട്ടുണ്ടെങ്കിലും ഉറച്ച സീറ്റിെൻറ പട്ടി കയിലാണ് പാലായെ ഇക്കാലമത്രയും യു.ഡി.എഫ് ഉൾപ്പെടുത്തിയിരുന്നത്. കെ.എം. മാണി എന്ന കരുത്തനെ മാത്രം ആശ്രയിച്ചായിരുന്നു അതെല്ലാം. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ പഴയ ആത്മവിശ്വാസം അതേപടി പുലർത്താൻ അവർക്ക് സാധിക്കുന്നില്ല.
കേരള കോൺഗ്രസിലെ ഭിന്നത തന്നെയാണ് ഇൗ വിശ്വാസചോർച്ചക്ക് പ്രധാന കാരണം. പ്രചാരണം സജീവമായിട്ടും പി.ജെ. ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ തമ്മിലുള്ള തർക്കം നാൾക്കുനാൾ വർധിക്കുകയാണ്. മുന്നണിക്ക് നേതൃത്വംനൽകുന്ന കോൺഗ്രസ് ഇടെപട്ടിട്ടും ഇതിന് അയവുണ്ടാകുന്നില്ല. ഇത് മുന്നണിയെ കാലങ്ങളായി പിന്തുണച്ചു വന്നവരിൽപോലും ഉണ്ടാക്കിയ മനംമടുപ്പ് വോെട്ടടുപ്പിലും പ്രതിഫലിച്ചാൽ പാലായുടെ പേരിൽ യു.ഡി.എഫ് പ്രകടിപ്പിച്ചുവന്ന ഉൗറ്റംകൊള്ളൽ അവസാനിപ്പിക്കേണ്ടിവരും.
മാണിയുടെ മരണത്തോടെ ഉടലെടുത്ത സഹതാപംകൂടി പ്രയോജനപ്പെടുത്തുന്നതിന് പകരം യു.ഡി.എഫ് തർക്കങ്ങളിൽ മുങ്ങിയിരിക്കുകയാണ്. പ്രചാരണത്തിൽ പോലും ഇത് പ്രതിഫലിക്കുന്നു. പാലായുടെ ഫലം നടക്കാനിരിക്കുന്ന മറ്റ് അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും നിർണായകമാകും. കെ.എം. മാണിയുടെ മണ്ഡലം എന്ന നിലയിൽ യു.ഡി.എഫിന് ഏെറ വൈകാരിക ബന്ധം പാലാ സീറ്റുമായി ഉണ്ട്.
അങ്ങനെയുള്ള സീറ്റ് നഷ്ടപ്പെട്ടാൽ യു.ഡി.എഫിൽ െപാട്ടിത്തെറി ഉണ്ടാകുമെന്നതിൽ സംശയമില്ല. സ്വാഭാവികമായും പരാജയത്തിെൻറ ഉത്തരവാദിെയ ചൊല്ലിയാകും തർക്കം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും അതിന് പിന്നാലെ നിരന്തര വിവാദങ്ങളും മൂലം നിറംമങ്ങിയ സർക്കാറും ഭരണമുന്നണിയും തിരിച്ചുവരവിനുള്ള മികച്ച അവസരമായാണ് പാലായെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.