കൊച്ചി: ‘നോട്ട’ എന്നുകേട്ടാൽ ഇപ്പോൾ സ്ഥാനാർഥികൾ ഞെട്ടും. 2014ലെ ലോക്സഭ തെരഞ്ഞെട ുപ്പിൽ ‘പുള്ളി’നേടിയത് 2,10,563 വോട്ട്. പ്രചാരണമില്ല, കാശ് ചെലവില്ല, വോട്ട് അഭ്യർഥനയ ില്ല. എന്നിട്ടും കിട്ടി ഇത്രയും. ഇവനിപ്പോൾ പ്രമുഖ പാർട്ടികളുടെയെല്ലാം പ്രധാന ‘ശത്രു ’വാണ്.
2014ൽ അഞ്ചു മണ്ഡലങ്ങളിൽ നാലാം സ്ഥാനവും ഏഴിടത്ത് അഞ്ചാം സ്ഥാനവും നോട്ട കൈ യടക്കി. പലരുടെയും ജയപരാജയങ്ങളെ കാര്യമായി സ്വാധീനിച്ചു. വടകരയിൽ മുല്ലപ്പള്ളി രാ മചന്ദ്രെൻറ ഭൂരിപക്ഷം 3306 വോട്ടായിരുന്നെങ്കിൽ നോട്ട പിടിച്ചത് 6107. കണ്ണൂരിൽ പി.കെ. ശ്രീമതി 6565 വോട്ടിെൻറ ഭൂരിപക്ഷം നേടിയപ്പോൾ 7026 വോട്ട് നോട്ടക്ക് കിട്ടി. വയനാട്, പാലക്കാട്, തൃശൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളിൽ പതിനായിരത്തിലധികവും മലപ്പുറം, ആലത്തൂർ മണ്ഡലങ്ങളിൽ 20,000ൽ അധികവും വോട്ട് നോട്ടക്ക് ലഭിച്ചു. 2014ൽ ഭൂരിപക്ഷത്തിലെന്ന പോലെ നോട്ടയിലും മുന്നിൽ മലപ്പുറമായിരുന്നു. മുസ്ലിംലീഗിലെ ഇ. അഹമ്മദ് സി.പി.എമ്മിലെ പി.കെ. സൈനബയേക്കാൾ 1,94,739 വോട്ട് കൂടുതൽ പിടിച്ചപ്പോൾ 21,829 വോട്ടുമായി നോട്ട ആറാം സ്ഥാനത്തെത്തി. തിരുവനന്തപുരത്തായിരുന്നു നോട്ടക്ക് ഏറ്റവും കുറവ് വോട്ട്: 3346.
സ്ഥാനാർഥികൾക്ക് കിേട്ടണ്ട വോട്ടുകൾ പോയ വഴി വേറെയുമുണ്ട്. 20 മണ്ഡലങ്ങളിലായി 3025 വോട്ട് അസാധുവായി. 562 വോട്ട് അസാധുവായ ആലപ്പുഴയാണ് ഇക്കാര്യത്തിൽ മുന്നിൽ. ഭൂരിപക്ഷത്തിലും നോട്ടയിലും മുന്നിലെത്തിയ മലപ്പുറത്ത് അസാധുവായത് ഒരു വോട്ട് മാത്രം. 6310 വോട്ട് വീണ്ടെടുക്കാനാകാതെ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കുടുങ്ങി. കണ്ണൂരിൽ 1145 വോട്ട് ഇങ്ങനെ നഷ്ടപ്പെട്ടപ്പോൾ കൊല്ലത്ത് പോയത് ഒന്ന് മാത്രം.
none of the above (നൺ ഒാഫ് ദി എബൗ) എന്നതിെൻറ ചുരുക്കമാണ് നോട്ട. ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് വോട്ട് നൽകുന്നതിനു പകരം ആർക്കും വോട്ട് ചെയ്യുന്നില്ലെന്ന് രേഖപ്പെടുത്താനുള്ള അവസരമാണ് ഇത്. വോട്ടുയന്ത്രത്തിൽ ഏറ്റവും താഴെയാണ് നോട്ട ബട്ടൺ. 2009ൽ തെരഞ്ഞെടുപ്പ് കമീഷനാണ് ഇൗ ആവശ്യം ആദ്യം ഉന്നയിച്ചത്. 2013 സെപ്റ്റംബറിൽ സുപ്രീംകോടതി ഇതിന് അനുമതി നൽകി. തുടർന്ന് വോട്ടുയന്ത്രത്തിൽ പ്രത്യേക ബട്ടൺ ഏർപ്പെടുത്തി.
നോട്ട എന്തിന്?
മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരായ വികാരം രേഖപ്പെടുത്താനുള്ള അവസരമാണ് നോട്ടയിലൂടെ കൈവരുന്നത് എന്നതിനാൽ അത് വോട്ട് ശതമാനം ഉയർത്തുമെന്നും അസാധു വോട്ടുകളുടെ എണ്ണം കുറക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിലയിരുത്തൽ. നേരേത്ത ഒരാൾക്ക് നെഗറ്റിവ് വോട്ട് ചെയ്യണമെങ്കിൽ പ്രിസൈഡിങ് ഒാഫിസറുടെ അടുത്തെത്തി ആവശ്യം ഉന്നയിക്കണമായിരുന്നു. നോട്ട വന്നതോടെ അതും ഇല്ലാതായി.
നോട്ടയും എണ്ണും
നോട്ടയുടെ പേരിലുള്ള വോട്ടും എണ്ണും. എന്നാൽ, ഇത് അസാധുവായാണ് കണക്കാക്കുക. അതിനാൽ നോട്ട വോട്ടുകൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി ഇേതപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: നൂറിൽ 99 വോട്ടുകൾ നോട്ടക്ക് ലഭിക്കുകയും ബാക്കി ഒരു വോട്ട് ഏതെങ്കിലും സ്ഥാനാർഥിക്ക് കിട്ടുകയും ചെയ്താൽ അയാളായിരിക്കും വിജയി. 99 വോട്ടുകളും അസാധുവായി കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.