കാസർകോട്: ഉറച്ച സീറ്റിൽ മുസ്ലിം ലീഗിന് ഇരിപ്പുറച്ച ജയം. മഞ്ചേശ്വരത്ത് 7923 വോട് ടിെൻറ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ ആദ്യമായി നി യമസഭയിലേക്ക്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെല അന്തരിച്ച പി.ബി. അബ്ദു റസാഖ് ആകാംക്ഷയുടെ മുൾമുനയിൽനിന്നശേഷം 89 വോട്ട് വ്യത്യാസത്തിൽ ജയിച്ച മണ്ഡലത്ത ിൽ, ഖമറുദ്ദീൻ ബി.ജെ.പിയുടെ പ്രതീക്ഷകളെ ബഹുദൂരം പിന്നിലാക്കി.
മണ്ഡലത്തിലെ ആകെയുള്ള 214779 വോട്ടർമാരിൽ പോൾ ചെയ്ത 162750 വോട്ടുകളിൽ എം.സി. ഖമറുദ്ദീൻ 65407 (40.18 ശതമാനം) വോട്ടും സ്വന്തമാക്കി. രണ്ടാം സ്ഥാനം നിലനിർത്തിയ എൻ.ഡി.എയുടെ രവീശതന്ത്രി കുണ്ടാർ 57480 (35.32) വോട്ട് നേടി. ‘വിശ്വാസ’വുമായി കളത്തിലിറങ്ങിയ എൽ.ഡി.എഫിെൻറ എം. ശങ്കർ റൈ 38233 (23.49 ശതമാനം) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഇടതുപക്ഷത്തിന് വോട്ടുകുറഞ്ഞു. അതേസമയം, ലോക്സഭയിലേതിനേക്കാൾ മെച്ചപ്പെടുത്തി.
യു.ഡി.എഫിന് ലോക്സഭ വോട്ട് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും അബ്ദുറസാഖ് നേടിയതിനേക്കാൾ ഭൂരിപക്ഷവും വോട്ട് ശതമാനവും കുത്തനെ വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയിൽ മണ്ഡലം നഷ്ടപ്പെട്ട ബി.ജെ.പി വിജയത്തിനായി പരമാവധി ശ്രമിച്ചുവെങ്കിലും 703 വോട്ട് വർധനയുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും നേരിയ വർധന. തിളക്കമാർന്ന വിജയം നേടി മഞ്ചേശ്വരം തങ്ങളുടേതാണെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു യു.ഡി.എഫ്.
വോട്ടെണ്ണലിെൻറ ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ മുതൽ എം.സി. ഖമറുദ്ദീൻ മുന്നിലായിരുന്നു. മഞ്ചേശ്വരം പഞ്ചായത്തിൽനിന്നുള്ള വോട്ടുകളാണ് ആദ്യമെണ്ണിയത്. ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ ഖമറുദ്ദീെൻറ ഭൂരിപക്ഷം മറികടക്കാൻ ഒരിക്കൽപോലും എതിരാളികൾക്ക് കഴിഞ്ഞില്ല. തെൻറ നാടായ പുത്തിഗെ പഞ്ചായത്ത് മാത്രമാണ് ശങ്കർ റൈക്കൊപ്പം നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.