തൃശൂർ: ജനതാദൾ എസ് സംസ്ഥാന പ്രസിഡൻറ് പദവിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി തുടരാൻ ധാര ണ. ഫെബ്രുവരി രണ്ടിന് പാലക്കാട് നടക്കുന്ന സംസ്ഥാന റാലി നേരത്തെ തീരുമാനിച്ച സാഹചര്യത ്തിലാണ് എതിർപ്പുകൾക്കിടയിലും താൽക്കാലികമായി തുടരുന്നതിൽ നേതാക്കൾ ധാരണയിലെ ത്തിയത്.
സംസ്ഥാന ഭാരവാഹികളുടെയും, ദേശീയ നിർവാഹക സമിതിയംഗങ്ങളുടെയും, ജില്ല പ്ര സിഡൻറുമാരുടെയും തൃശൂരിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് പദവിയെ ചൊല്ലി കടുത്ത വിമർശനമുയർന്നു. മന്ത്രിയും പ്രസിഡൻറും ഒരാളായി തുടരുന്നതിൽ ശരികേടുണ്ടെന്ന വിമർശനത്തിനൊപ്പം കടിച്ചു തൂങ്ങരുതെന്ന പരിഹാസവും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ദേശീയ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്ന കൃഷ്ണൻകുട്ടി വിഭാഗത്തിെൻറ മറുപടിയോട് മുതിർന്ന നേതാവ് സി.കെ.നാണു വിയോജിച്ചു.
പ്രസിഡൻറിനെ കേരളത്തിൽ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് നാണു വ്യക്തമാക്കി. വീരേന്ദ്രകുമാറിെൻറ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുവെന്ന കൃഷ്ണൻകുട്ടിയുടെ നിർദേശത്തോട് മാത്യു ടി. തോമസും, ജോസ് തെറ്റയിലും വിയോജിച്ചു.
ലയനത്തിന് നേരത്തെ വീരേന്ദ്രകുമാറിന് താൽപര്യമുണ്ടായിരുന്നെങ്കിലും, ഇപ്പോൾ അങ്ങനെയല്ല. മുന്നണിയിൽ നിന്നും വിട്ടു പോയവർ മാതൃസംഘടനയിലേക്ക് തിരികെ വരണമെന്നും ഇക്കാര്യത്തിൽ വീരേന്ദ്രകുമാറിെൻറ ഭാഗത്ത് നിന്നും താൽപര്യമുയരണമെന്നും, വിഷയം ദേവഗൗഡയെ അറിയിക്കുകയാണ് വേണ്ടതെന്നും മാത്യു. ടി ചർച്ചയിൽ ആവശ്യപ്പെട്ടു. ജോസ് തെറ്റയിലും മാത്യു ടി.തോമസിെൻറ അഭിപ്രായത്തെ പിന്തുണച്ചു. കൃഷ്ണൻകുട്ടി മന്ത്രിയായ ശേഷമുള്ള ആദ്യ സംസ്ഥാന നിർവാഹക സമിതിയോഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.