തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കുള്ള അതൃപ്തി കെ. മു രളീധരന് എം.പി കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ അറി യിച്ചു. ജനപ്രതിനിധികളെ കെ.പി.സി.സി ഭാരവാഹികളാക്കുന്നതിലെ അതൃപ്തിയാണ് മുരളീധരന ് അറിയിച്ചത്. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡൻറ് ശക്തമായ നിലപാട് സ്വീകരിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതൃപ്തി വ്യക്തമാക്കി കഴിഞ്ഞദിവസം മുരളീധരന് കെ.പി.സി.സി പ്രസിഡൻറിന് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നേരിെട്ടത്തിയത്. ജനപ്രതിനിധികളെത്തന്നെ ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരുന്നതിലൂടെ ഒരുതലത്തിലും അംഗീകാരം ലഭിക്കാതിരിക്കുന്നവര്‍ വീണ്ടും തഴയപ്പെടുമെന്നാണ് മുരളിയുടെ നിലപാട്.
ചില ഗ്രൂപ്നേതാക്കളാണ് ജനപ്രതിനിധികളെ വീണ്ടും ഭാരവാഹികളാക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ കെ.പി.സി.സി സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റം നൽകാൻ ഒരുവിഭാഗം ശ്രമിക്കുേമ്പാൾ മറുവിഭാഗം അതിന് ഒരുക്കമല്ല. അതിനാൽ ഇക്കാര്യങ്ങളിൽ ഒരു മാനദണ്ഡം വേണമെന്ന് ചർച്ചയിൽ മുരളി ആവശ്യപ്പെട്ടു. എന്നാൽ, ഭാരവാഹിപ്പട്ടിക അന്തിമമായി അംഗീകരിക്കുംമുമ്പ് കൂടിയാലോചന നടത്തുമെന്ന് മുല്ലപ്പള്ളി മുരളിക്ക് ഉറപ്പുനൽകി. എല്ലാ മുൻ കെ.പി.സി.സി അധ്യക്ഷന്മാരും നിർേദശിക്കുന്ന ഒാരോരുത്തരെ ഭാരവാഹിയാക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
സംഘടനാകാര്യങ്ങളിലെ ആശങ്കയാണ് മുരളീധരൻ പങ്കുവെച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുല്ലപ്പള്ളി മാധ്യമങ്ങേളാട് പറഞ്ഞു. കെ.പി.സി.സിയുമായോ താനുമായോ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല. ചില കാര്യങ്ങളിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.