പൊടിപാറുന്ന ത്രികോണപ്പോരിന് വേദിയാവുകയാണ് വട്ടിയൂർക്കാവ്. ഭരണസിരാകേന്ദ്രത്തിന് െതാട്ടയലത്തെ മണ്ഡലം. പ്രചാരണരംഗത്ത് പ്രമുഖ നേതാക്കളുടെ സാന്നിധ്യവും സമ്പർക്കവും സ്റ്റാർ വാറിെൻറ പ്രതീതിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. പ്രമുഖനേതാക്കൾ തമ്മിലെ വാക്പോരും വായടപ്പൻ മറുപടികളും ഏറെ വിവാദങ്ങൾക്കും ഇടയാക്കി.
2011ൽ തിരുവനന്തപുരം നോർത്ത് മണ്ഡലം രൂപംമാറിയുണ്ടായ വട്ടിയൂർക്കാവിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനാണ് ജയം.
സിറ്റിങ് എം.എൽ.എ കെ. മുരളീധരൻ വടകരയിൽനിന്ന് ലോക്സഭാംഗമായതിനെ തുടർന്നാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ എം.എൽ.എയും മനുഷ്യാവകാശ കമീഷൻ അംഗവുമായിരുന്ന അഡ്വ. കെ. മോഹൻകുമാറിനെ ഇറക്കി മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് പോരാടുേമ്പാൾ തിരുവനന്തപുരം നഗരസഭ മേയർ അഡ്വ. വി.കെ. പ്രശാന്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫ് സജീവമാണ്. നേമം കഴിഞ്ഞാൽ ഏറ്റവുമധികം വേരോട്ടമുണ്ടെന്ന് അവകാശപ്പെടുന്ന വട്ടിയൂർക്കാവിൽ ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷിലൂടെ അട്ടിമറി പ്രതീക്ഷയുമായാണ് ബി.ജെ.പി കളംനിറയുന്നത്. എട്ടു സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അപരന്മാരുടെ സാന്നിധ്യം യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾക്ക് വെല്ലുവിളിയായുണ്ട്.
തിരശ്ശീല ഉയർന്നത് തലവേദനയോടെ
തുടക്കത്തിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പ്രചാരണത്തിലെ മെെല്ലപ്പോക്കും നേതാക്കളുടെ വിട്ടുനിൽക്കലുമെല്ലാം മൂന്നു മുന്നണികളെയും പ്രതിസന്ധിയിലാക്കി. മണ്ഡലത്തിനു പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ യു.ഡി.എഫിലും ആദ്യം മുതൽ പറഞ്ഞുകേട്ട കുമ്മനം രാജശേഖരനെ അവസാന നിമിഷം വെട്ടി സുരേഷിനെ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലി ബി.ജെ.പിയിലും വിവാദം ഉയർന്നപ്പോൾ മേയറായ പ്രശാന്തിനെ ഒതുക്കാനാണ് സ്ഥാനാർഥിയാക്കിയതെന്ന നിലയിലുള്ള പ്രചാരണങ്ങളാണ് ഇടതു ക്യാമ്പിലുള്ളത്.
എന്നാൽ, പ്രചാരണം സ്ഥാനാർഥി പര്യടനത്തിലേക്കു കടക്കുകയും വിഷയങ്ങൾ മാറിമറിയുകയും ചെയ്തതോടെ ആദ്യ ഘട്ടത്തിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെെട്ടന്നാണ് മുന്നണികളുടെ അവകാശവാദം. പ്രചാരണത്തിൽ എൽ.ഡി.എഫിനാണ് അൽപം മേൽക്കൈ. പ്രചാരണത്തിലെ പാളിച്ചകൾ യു.ഡി.എഫിലും ബി.ജെ.പിയിലും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. കെ. മുരളീധരെൻറയും ശശി തരൂർ എം.പിയുടെയും അസാന്നിധ്യം, പ്രചാരണത്തിലെ വേഗമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥിതന്നെ രംഗത്തെത്തി. കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കുമ്മനത്തിന് സ്ഥാനാർഥിത്വം നൽകാത്തതിലുള്ള ആർ.എസ്.എസ് പ്രതിഷേധം അവസാനിച്ചിട്ടില്ല.
മാറിമറിയുന്ന വിഷയങ്ങൾ
വോെട്ടടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങൾ മാറിമറിയുകയാണ്. ശബരിമലയും വിശ്വാസസംരക്ഷണവും പ്രധാന വിഷയമാക്കി ബി.ജെ.പി പ്രചാരണം നടത്തുേമ്പാൾ യു.ഡി.എഫും ഇക്കാര്യം പറയുന്നുണ്ട്. സർക്കാറിെൻറ പ്രവർത്തനങ്ങളും വികസനവും മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ്, കുടുംബയോഗങ്ങളിൽ മന്ത്രിമാരെ പെങ്കടുപ്പിച്ച് ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് വിശദീകരിക്കുന്നു. പ്രളയകാലത്ത് പ്രശാന്തിെൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും അവർ വിഷയമാക്കുന്നുണ്ട്.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവാദ പ്രസ്താവനകളും പ്രചാരണത്തിൽ സജീവമാണ്. കെ. മുരളീധരനും പത്മജ വേണുഗോപാലുമൊക്കെ മേയറുടെ നേതൃത്വത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങളെ വിമർശിച്ച് രംഗത്തെത്തി. സാമുദായിക വോട്ടുകളിൽതന്നെയാണ് യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും പ്രതീക്ഷ. എന്നാൽ, യുവ വോട്ടർമാർ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
വാനോളം പ്രതീക്ഷയിൽ മണ്ണോളം താഴ്ന്ന്
ജാതിയെന്ന പതിവ് ഘടകത്തിനപ്പുറം പുതിയ സാഹചര്യങ്ങളും നിർണായകമാണ്. സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം, യുവ വോട്ടര്‍മാരുടെ മനസ്സ്, മണ്ഡലത്തിെൻറ വികസനം എന്നിവയെല്ലാം നിര്‍ണായകമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വി.വി. രാജേഷ് നേടിയത് 13,494 വോട്ടായിരുന്നെങ്കിൽ 16ല്‍ കുമ്മനം രാജശേഖരന് 43,700 വോട്ട് ലഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്താൻ കുമ്മനത്തിന് സാധിച്ചു. എന്നാൽ, കുമ്മനത്തിന് സീറ്റ് നിഷേധിച്ചതും പ്രചാരണത്തിൽ ബി.ജെ.പിക്ക് പഴയ ആവേശമില്ലാത്തതും ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫും എൽ.ഡി.എഫും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.