കോട്ടയം: കേരള കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷം. സീനിയർ നേതാക്കളുടെ നേതൃത്വത്തിൽ ചെയർമാനായി പി.ജെ. ജോസഫിനെ നിയമിച്ചതിൽ മാണി വിഭാഗത്തിൽ അമർഷം പുകയ ുകയാണ്. ജോസ് കെ. മാണിയെ ചെയർമാനാക്കണമെന്ന് ബഹുഭൂരിപക്ഷം ജില്ല പ്രസിഡൻറുമാരും രേഖാമൂലം ആവശ്യപ്പെട്ടിട്ടും താൽക്കാലികമായെങ്കിലും പി.ജെ. ജോസഫിനെ ചെയർമാനാക്കി യ നടപടി പാർട്ടിയെ വീണ്ടും പിളർപ്പിെൻറ വക്കിലെത്തിച്ചെന്നാണ് റിപ്പോർട്ട്.
ജോസ ഫിെന ചെയർമാനാക്കിയ നടപടിയോട് പ്രതികരിക്കാൻപോലും ജോസ് കെ. മാണി തയാറായില്ല. കെ.എം. മാണി വിശ്വസ്തരായി കണ്ടിരുന്നവർ നടത്തിയ കരുനീക്കം മാണി വിഭാഗത്തെ െഞട്ടിക്കുകയും ചെയ്തു. പുതിയ നീക്കത്തിനു പിന്നിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിെൻറ പങ്കും മാണി വിഭാഗം തള്ളുന്നില്ല. പാലായില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കേ പാര്‍ട്ടിയില്‍ രൂപപ്പെട്ട ഭിന്നത ഉടന്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പി.ജെ. ജോസഫിന് താല്‍ക്കാലികമായി ചെയര്മാന് സ്ഥാനം നല്കി പ്രശ്നം പരിഹരിച്ചതെന്നാണ് വിവരം.
ചെയര്മാന് സ്ഥാനത്തച്ചൊല്ലി കേരള കോൺഗ്രസിൽ ഉണ്ടായ അഭിപ്രായ ഭിന്നത അനവസരത്തിലാണെന്ന് യു.ഡി.എഫ് നേതൃത്വവും വിലയിരുത്തുന്നു. മാണി ഗ്രൂപ്പിെല ചിലമുതിർന്ന നേതാക്കള്‍ക്കിടയിലും ഇതേ അഭിപ്രായം ശക്തമായിരുന്നു. മുതിര്‍ന്ന നേതാക്കളായ സി.എഫ്. തോമസും ജോയി എബ്രഹാമും അടക്കമുള്ളവർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.
ചെയര്‍മാനായിരുന്ന മാണി അന്തരിച്ച ഒഴിവിലേക്ക് വര്‍ക്കിങ് ചെയര്മാൻ പി.ജെ. ജോസഫിന് താല്‍ക്കാലിക ചുമതല നൽകാനുള്ള അഭിപ്രായം ജോസ് കെ. മാണിയും കൂട്ടരും അറിയാെത തന്നെ നേരത്തേ എടുത്തിരുന്നുവേത്ര. ഇതിെൻറ അടിസ്ഥാനത്തില്‍ പി.ജെ. ജോസഫിന് ചുമതല കൈമാറിക്കൊണ്ടുള്ള കത്ത് രണ്ടു ദിവസം മുമ്പ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തയാറാക്കിയിരുന്നുവെന്നാണ് വിവരം. കത്ത് തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് മാത്രം. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ജോസഫിന് ചെയര്മാന് സ്ഥാനം നല്‍കണമെന്ന നിര്‍ദേശം ആദ്യം ഉയര്‍ന്നിരുന്നെങ്കിലും ജോസ് കെ. മാണിയെ പിന്തുണക്കുന്നവർ അനുകൂലമായിരുന്നില്ല.
തുടർന്ന് പി.ജെ. ജോസഫിന് പാര്‍ലമെൻററി പാര്‍ട്ടി നേതൃസ്ഥാനവും െഡപ്യൂട്ടി ചെയര്‍മാനായ സി.എഫ്. തോമസിന് പാര്‍ട്ടി ചെയര്മാന് സ്ഥാനവും നല്‍കണമെന്ന നിർദേശവും ഉയർന്നു. എന്നാല്‍, ചെയര്മാന് സ്ഥാനവും പാര്‍ലമെൻററി പാര്‍ട്ടി സ്ഥാനവും മാണി ഗ്രൂപ് വഹിച്ചുവന്നതാണെന്നും അതിനാല്‍ ചെയര്‍മാനായി ജോസ് കെ. മാണിയും പാര്‍ലമെൻറി പാര്‍ട്ടി നേതാവായി സി.എഫ്. തോമസും തുടരണമെന്നുമുള്ള നിലപാടാണ് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വെച്ചത്.
14 ജില്ല പ്രസിഡൻറുമാരിൽ പത്തുപേരും ഈ നിലപാടാണ് സ്വീകരിച്ചതും. ഇതുസംബന്ധിച്ച് ജില്ല പ്രസിഡൻറുമാർ െഡപ്യൂട്ടി ചെയര്‍മാനായ സി.എഫ്. തോമസിനെ കെണ്ടങ്കിലും അദ്ദേഹം എതിർത്തു.
പാലായില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ ചെയര്മാന് വിവാദമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.