തിരുവനന്തപുരം: ഭാരവാഹി നിര്‍ണയത്തിലെ അവഗണനക്കെതിരെ ബി.ജെ.പിയിൽ പ്രതിഷേധം തീരു ന്നില്ല. ശോഭ സുരേന്ദ്രനും എം.എസ്. കുമാറും ഭാരവാഹി യോഗത്തിൽ പെങ്കടുത്തില്ല. പി.കെ. കൃഷ്ണദാസ് പക്ഷം യോഗത്തിൽ പ്രതിഷേധം അറിയിച്ചു. ജനറൽ സെക്രട്ടറിയിൽ നിന്ന് വൈസ് പ്രസിഡൻറാക്കിയ ശോഭ സുരേന്ദ്രൻ സ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്നാണ് വ്യക്തമാകുന്നത്.
യോഗത്തിൽ പെങ്കടുത്തില്ലെന്ന് മാത്രമല്ല കാരണം നേതൃത്വത്തെ അറിയിച്ചതുമില്ല. വക്താവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എസ്. കുമാർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രസിഡൻറ് കെ. സുരേന്ദ്രനെ അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രെൻറ കാര്യത്തിൽ ഒൗദ്യോഗിക പക്ഷവും കടുത്ത നിലപാടിലാണ്.
സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു. രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി അതൃപ്തി പരിഹരിച്ചു. എം.എസ്. കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. മുരളീധരപക്ഷത്തെ പ്രമുഖൻ കുമാറിനെ നേരിൽകണ്ട് ചർച്ച നടത്തും.
കൃഷ്ണദാസ് പക്ഷത്തിെൻറ അതൃപ്തി അവസാനിച്ചിട്ടില്ലെന്നാണ് പ്രതിഷേധം വ്യക്തമാക്കുന്നത്. മുമ്പുണ്ടാക്കിയ ധാരണകള്‍ ലംഘിച്ചെന്നും മുരളീധര വിഭാഗത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ പരിഗണന കിട്ടിയെന്നും എം.ടി. രമേശ് തുറന്നടിച്ചു. മണ്ഡലം, ജില്ല, മേഖല ഭാരവാഹി നിർണയത്തിൽ ഒരു വിഭാഗത്തിന് കൂടുതൽ പരിഗണന നൽകി. എല്ലാം മുരളീധരന് തീരുമാനിക്കട്ടെയെന്ന് രമേശ് പറഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
99.9 ശതമാനം ഭാരവാഹികൾ പങ്കെടുത്തെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് പറഞ്ഞു. ചില ഭാരവാഹികള്‍ സഹകരിക്കില്ലെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. മാധ്യമങ്ങൾ ബി.ജെ.പിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.