കൊച്ചി: ഹരജിക്കാർ ഉന്നയിച്ച വസ്തുതകളിൽ ഒന്നൊഴികെ എല്ലാം അംഗീകരിച്ചാണ് കൊടു വള്ളി എം.എൽ.എ കാരാട്ട് റസാഖിെൻറ തെരഞ്ഞെടുപ്പ് ൈഹകോടതി റദ്ദാക്കിയത്. 15ൽ 14തെളിവു ം കോടതി അനുകൂലമായി പരിഗണിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയെ താറടിക്കാൻ ഡോക്യുമെൻററ ി നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തതിൽ റസാഖിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹത്തിെൻറ അറിവോടെയും അനുമതിയോടെയുമാണ് ഡോക്യുമെൻററി നിർമാണവും പ്രദർശനവും നടന്നതെന്നും വ്യക്തമാകുന്ന തെളിവുകൾ സാക്ഷിമൊഴികളിൽ ലഭ്യമായി.
പഞ്ചായത്ത് അംഗമായിരിക്കെ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിലെ പ്രതിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. പിന്നീട് കേസ് തീർപ്പായി. എന്നാൽ, ഇക്കാര്യമാണ് ഡോക്യുമെൻററിയിൽ പ്രധാനമായി ഉന്നയിച്ചത്. പഞ്ചായത്തിന് അനുവദിച്ച പ്ലസ് ടു ക്ലാസുകൾ ഇല്ലാതായതിന് കാരണക്കാരനാണെന്നതുൾപ്പെടെ പല ആരോപണങ്ങളും എതിർസ്ഥാനാർഥിക്കെതിരെ ഉന്നയിച്ചു. കാരാട്ട് റസാഖിെൻറ അറിവോടും അനുമതിയോടുംകൂടിയാണ് ചിത്രീകരണവും പ്രദർശനവും നടന്നതെന്ന സാക്ഷിയായ കാമറമാൻ അടക്കമുള്ളവരുടെ മൊഴി നിർണായകമായി. എതിർ സ്ഥാനാർഥിക്കെതിരായ ആരോപണങ്ങളുമായി വിജയിച്ച സ്ഥാനാർഥിയുടെ പ്രധാന തെരഞ്ഞെടുപ്പ് ഏജൻറ് ഡോക്യുമെൻററിയിലുണ്ട്.
മണ്ഡലത്തിലുടനീളം ഡോക്യുമെൻററി പ്രദർശിപ്പിച്ചതായി വാഹന ഡ്രൈവർ നൽകിയ മൊഴി വിശ്വാസത്തിലെടുക്കാവുന്നതാണെന്ന് കോടതി രേഖപ്പെടുത്തി. 20 സാക്ഷികളിൽ പകുതിയിലേറെ പേരുടെ െമാഴി ഹരജിക്കാരുടെ ആരോപണം ശരിവെക്കുന്നതായിരുന്നു. ബന്ധപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുന്നയ് പരിഗണിക്കാനാവില്ലെന്ന് കോടതിവ്യക്തമാക്കി. മാത്രമല്ല, ഹരജി നൽകിയത് സ്ഥാനാർഥിയല്ല, മണ്ഡലത്തിലെ വോട്ടർമാരാണെന്നതും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.