കൊച്ചി: എറണാകുളത്ത് പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പും ലോക്കൽ കമ് മിറ്റി അംഗത്തിെൻറ ആത്മഹത്യയും അന്വേഷിക്കാൻ സി.പി.എം രണ്ടംഗ കമീഷനെ നിയോഗിച്ചു. ജില് ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മായിൽ, പി.ആർ. മുരളി എന്നിവരാണ് കമീഷൻ അംഗ ങ്ങൾ. ജില്ല സെക്രേട്ടറിയറ്റാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾ അന്വേ ഷിക്കാൻ കമീഷനെ നിയോഗിച്ചത്.
തീരുമാനം കളമേശ്ശരി ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.സി.പി.എം ഭരിക്കുന്ന അയ്യനാട് സർവിസ് സഹകരണ ബാങ്കിലെ അക്കൗണ്ടുകൾ വഴി പ്രളയദുരിതാശ്വാസ ഫണ്ടിൽ 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എൻ.എൻ. നിതിൻ, ഭാര്യ ഷിൻറു ജോർജ്, കലക്ടറേറ്റ് ജീവനക്കാരനും എൻ.ജി.ഒ യൂനിയൻ പ്രവർത്തകനുമായ ഒന്നാം പ്രതി വിഷ്ണുപ്രസാദ്, സുഹൃത്ത് മഹേഷ് എന്നിവർ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികളായ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവർ, ഭാര്യ കൗലത്ത്, മഹേഷിെൻറ ഭാര്യ നീതു എന്നിവർ ഒളിവിലാണ്. നിതിൻ, അൻവർ എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും അയ്യനാട് ബാങ്ക് ഡയറക്ടറുമായ സിയാദിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, അയ്യനാട് സഹകരണ ബാങ്ക് പ്രസിഡൻറും ലോക്കൽ സെക്രട്ടറിയുമായ കെ.ആർ. ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി. നിസാർ എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നായിരുന്നു സിയാദിെൻറ ആത്മഹത്യക്കുറിപ്പ്.
ആരോപണം നിഷേധിച്ച സി.പി.എം, സ്വഭാവദൂഷ്യത്തിന് സിയാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു എന്നാണ് പറയുന്നത്. ആരോപണ വിധേയരിൽനിന്ന് തെളിവെടുത്തശേഷം കമീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും ഇവർക്കെതിരെ നടപടി വേണമോ എന്ന് പാർട്ടി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.