?????? ????, ???? ??. ??????, ??. ???

പാലാ: ഇനി അഞ്ചുനാൾ; അവസാന ലാപ്പിൽ അമിതാവേശം

കോട്ടയം: അവസാന ലാപ്പിൽ പാലായിൽ അമിതാവേശം. ബൂത്തിലേക്ക് നീങ്ങാൻ അഞ്ചുദിനം മാത്രം ശേ ഷിക്കേ, പാലായെ ഇളക്കിമറിച്ച് മുന്നണികൾ. കെ.എം. മാണിയുടെ ഓർമകളും കഴിഞ്ഞ ലോക്സഭ ത െരഞ്ഞെടുപ്പിൽ പാലാ സമ്മാനിച്ച വമ്പൻ ഭൂരിപക്ഷവും യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസമേകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയെന്ന അതികായെൻറ ഭൂരിപക്ഷം 4703 വോട്ടായി കുറച്ചതാണ് എൽ.ഡി.എഫ് പ്രതീക്ഷ; വോട്ടുവിഹിതം കാൽലക്ഷത്തിെലത്തിച്ചത് എൻ.ഡി.എയുെടയും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പുതുതാരം രമ്യ ഹരിദാസ് എന്നിവരടക്കം കോൺഗ്രസിലെ വലിയൊരു നേതൃനിര ദിവസങ്ങളായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനുവേണ്ടി പാലായിലുണ്ട്.

മാണിയുടെ ഓർമകളിലാണ് ആദ്യം യു.ഡി.എഫ് ഊന്നിയതെങ്കിൽ ഇപ്പോഴിത് സംസ്ഥാന സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും ശബരിമലയുമായി മാറി. കേരള കോൺഗ്രസിലെ ഭിന്നതകൾ പരിഹരിച്ചതായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പി.ജെ. ജോസഫ് പ്രചാരണത്തിൽ സജീവമായിട്ടില്ല.

മന്ത്രിപ്പടയാണ് എൽ.ഡി.എഫിനായി പാലായുെട നിരത്തിലുള്ളത്. ബുധനാഴ്ച മുതൽ മൂന്നുദിവസം പാലായിൽ തമ്പടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് നേതൃത്വം നൽകും. ചിട്ടയാർന്ന പ്രചാരണത്തിനൊപ്പം നാലാം തവണ മത്സരിക്കുന്ന മാണി സി. കാപ്പന് ഒരവസരമെന്ന സഹതാപവും ഇവർ ഉയർത്തുന്നു. ഒപ്പം കേരള കോൺഗ്രസിലെ ഭിന്നതയും പ്രചാരണ വിഷയമാണ്.കുടുംബയോഗങ്ങളിലെല്ലം മന്ത്രിമാർ വാഗ്ദാനങ്ങളുടെ പെരുമഴയാണ് തീർക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മത-സഭ നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി െവള്ളാപ്പള്ളി നടേശെൻറ ഇടത് അനുകൂല പ്രസ്താവന എൽ.ഡി.എഫ് ക്യാമ്പിൽ ആവേശത്തിെനാപ്പം ആശങ്കയും നിറച്ചിട്ടുണ്ട്. ക്രൈസ്തവ, നായർ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഇടത് ചിന്ത.

െവള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ ഞെട്ടലിലാണ് എൻ. ഹരിക്കായി അക്ഷീണ പ്രയത്നം നടത്തുന്ന എൻ.ഡി.എ ക്യാമ്പ്. ശ്രീനാരായണീയർക്കിടയിൽ മാണി സി. കാപ്പൻ തരംഗമെന്ന വെള്ളാപ്പള്ളി പ്രസ്താവനയുടെ പരിക്ക് കുറക്കാനായി തുഷാറിനെ പാലായിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
Tags:    
News Summary - five days to pala by election-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.