ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിൽ പ്രതിപക്ഷ െഎക്യത്തി െൻറ മറ്റൊരു ചുവടുവെപ്പായി കൊൽക്കത്ത റാലി മാറിയപ്പോൾ, ഒരു വെടിക്ക് പല പക്ഷിക ളെ ഉന്നമിട്ട് മമത ബാനർജി. പ്രതിപക്ഷ പാർട്ടികളെ ഒരു ചരടിൽ കോർത്തെടുക്കേണ്ട ഘട്ട ങ്ങളിൽ നിർണായക പങ്ക് വഹിച്ച ചരിത്രമുള്ള സി.പി.എം ചിത്രത്തിൽനിന്ന് പൂർണമായും പു റത്ത്്. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന നേതാവാണ് താനെന്ന് ബോധ്യപ്പെടുത്താൻ മമതക്ക് കഴിഞ്ഞു. വിശാല സഖ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി മുഖമായി മാറാനുള്ള ശ്രമം മറുവശത്ത്.
നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം നീങ്ങുന്നതെങ്കിലും അതിൽ സി.പി.എമ്മിന് യോജിക്കാൻ പറ്റാത്ത ചില വിഷയങ്ങളുണ്ട്. ബി.ജെ.പി മുഖ്യശത്രു തന്നെ. എന്നാൽ, പശ്ചിമബംഗാളിലെത്തുേമ്പാൾ ഒന്നാം നമ്പർ ശത്രു തൃണമൂൽ കോൺഗ്രസാണ്. കേരളത്തിലെത്തുേമ്പാൾ കോൺഗ്രസ്.
മമതയുടെ നേതൃത്വമോ സ്വാധീനമോ ഉള്ള ഏതൊരു പ്രതിപക്ഷ സംഗമ വേദിയും സി.പി.എമ്മിന് താങ്ങാൻ കഴിയാത്തതാണ്. അതിനിടയിൽ പ്രതിപക്ഷ െഎക്യത്തെക്കുറിച്ച സങ്കൽപം സി.പി.എം രൂപപ്പെടുത്തിയിട്ടുള്ളത് മറ്റൊരു വിധത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ െഎക്യം നടപ്പുള്ള കാര്യമല്ല. ഒാരോ പാർട്ടികളും പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി മത്സരിക്കും. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി അധികാരത്തിൽ വരുന്നതു തടയാൻ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തും.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ നിലപാട് സ്വീകരിക്കുക വഴി ഏതൊരു പ്രതിപക്ഷ പാർട്ടി നേതാവ് പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിലും പ്രശ്നാധിഷ്ഠിത പുറംപിന്തുണ നൽകുകയെന്ന ലൈൻ സ്വീകരിക്കാം. അത്തരമൊരു സഖ്യത്തിൽ മമതയോ കോൺഗ്രസോ വരുന്നതിൽ മനംപുരട്ടൽ വേണ്ട.
ദേശീയ രാഷ്ട്രീയ ചിത്രത്തിൽ സി.പി.എമ്മിെൻറയും മറ്റ് ഇടതുപാർട്ടികളുടെയും ഇടം മായ്ച്ചുകളയുകയാണ് മമതയുടെ ലക്ഷ്യം. സി.പി.എം ഇതര പ്രതിപക്ഷ പാർട്ടികളോട് തെരഞ്ഞെടുപ്പിനു ശേഷം സഹകരിക്കാമെന്നാണ് ലൈൻ. ബി.ജെ.പിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടത്, പ്രധാനമന്ത്രി സ്ഥാനാർഥിയൊക്കെ പിന്നീട് എന്ന മമതയുടെ പ്രസ്താവനയുടെ ഉള്ളടക്കവും അതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.