തിരുവനന്തപുരം: സി.പി.െഎ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ കരട് പട്ടിക മാർച്ച് ഒന്നിന്. മാർച്ച് ആേറാ ടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ചൊവ്വാഴ്ച ചേർന്ന സി.പി.െഎ സംസ്ഥാന കൗൺസിൽ യോഗത് തിലാണ് തീരുമാനം. നാല് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ജില്ല കൗൺസിലുകളോട് ഒാരോ മണ്ഡലത്തിലും ചുരുങ്ങിയത് മൂന്ന് സാധ്യതാ സ്ഥാനാർഥി പട്ടിക തയാറാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സാധ്യതപട്ടിക അതാത് ജില്ല നേതൃത്വം തന്നെ തയാറാക്കും. മാവേലിക്കര മണ്ഡലം ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കൗൺസിലുകളാണ് ഇൗ മണ്ഡലത്തിെൻറ സാധ്യത പട്ടിക തയാറാക്കുക. വയനാട് മണ്ഡലത്തിലെ പട്ടിക കോഴിക്കോട്, വയനാട്, മലപ്പുറം ജില്ല കൗൺസിലും തയാറാക്കും. ഇതുപ്രകാരം രണ്ട് ഡസനിലധികം പേരുകളാവും സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്കെത്തുക.
ഫെബ്രുവരി മൂന്നിന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി ഒാരോ മണ്ഡലത്തിലും മൂന്ന് പേരുടെ കരട് പട്ടിക അംഗീകരിക്കും. നാലിന് കൂടുന്ന സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചശേഷം അഞ്ചുമുതൽ ഏഴുവരെ ദേശീയ നേതൃയോഗത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കും. സംസ്ഥാന നിർവാഹകസമിതിയായിരുന്നു ഇതുവരെ കരട് പട്ടികയിൽ അന്തിമ തീരുമാനമെടുത്തിരുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുണ്ടായ േപമെൻറ് സീറ്റ് വിവാദത്തെതുടർന്നാണ് നിർവാഹകസമിതി തീരുമാനം സംസ്ഥാന കൗൺസിലിൽ അറിയിക്കാൻ തീരുമാനിച്ചത്. അഞ്ചിന് കേന്ദ്ര സെക്രേട്ടറിയറ്റും ആറിനും ഏഴിനും ദേശീയ നിർവാഹകസമിതിയുമാണ് ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.