കൊൽക്കത്ത: ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലേറാതിരിക്കാൻ സി.പി.എം പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥികൾക്ക് േവാട്ടുചെയ്യണമെന്ന് പോളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര. സി.ബി.െഎ ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തിസ്ഗഢിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എം മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. മറ്റ് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്യണം.
വർഗീയ, ജനവിരുദ്ധ പാർട്ടിയായ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാണിത്. തൃണമൂൽ കോൺഗ്രസിനെയും ശക്തമായി എതിർക്കേണ്ടതുണ്ട്. ഇരുപാർട്ടികളും ഒരുനാണയത്തിെൻറ ഇരുവശങ്ങളാണെന്നും സി.പി.എം പശ്ചിമബംഗാൾ സെക്രട്ടറി കൂടിയായ സൂര്യകാന്ത് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.