തിരുവനന്തപുരം: 11 ലക്ഷത്തിലേറെ പേർ പുതുതായി പാർട്ടിയിലേക്ക് എത്തിയെന്ന് അവകാശ പ്പെടുന്ന ബി.ജെ.പിക്ക് ആറ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട ്ടത് അരലക്ഷത്തിലേറെ വോട്ട്. ‘എല്ലാവരുടെയും വികസനം എല്ലാവര്ക്കും ഒപ്പം’ എന്ന എൻ.ഡ ി.എ നിലപാട് വേണ്ടവിധം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് പാർട്ടി വിലയ ിരുത്തൽ.
ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’യുടെ മുഖപ്രസംഗത്തിലുൾപ്പെടെ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്.പാലാ ഉൾപ്പെടെ ആറ് ഉപതെരഞ്ഞെടുപ്പുകളിൽ തൊട്ടുമുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ എൻ.ഡി.ക്ക് 51,844 വോട്ടുകൾ നഷ്ടപ്പെെട്ടന്നാണ് കണക്കുകൾ.
ഏറെ വേരോട്ടമുണ്ടെന്ന് അവകാശപ്പെട്ട മഞ്ചേശ്വരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ പോലും പച്ചതൊട്ടില്ല. വട്ടിയൂർക്കാവിലാകെട്ട, മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ആർ.എസ്.എസിെൻറ ഉൾപ്പെടെ വോട്ടുകൾ ഇവിടെ ചോർന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 31.87ഉം ലോക്സഭ തെരഞ്ഞെടുപ്പിൽ 37.39 ശതമാനവും വോട്ടുകൾ നേടിയ ബി.ജെ.പി ഇത്തവണ 22.16 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ അരലക്ഷത്തിലധികം വോട്ടിൽ അഞ്ചുമാസംകൊണ്ട് നഷ്ടപ്പെട്ടത് 23,256 വോട്ടുകൾ.
പ്രതീക്ഷിച്ച ജയം നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഇപ്പോൾ വോട്ട് മറിച്ചെന്ന ആരോപണവും ബി.ജെ.പി നേരിടുന്നു. വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനും അരൂരിൽ യു.ഡി.എഫിനും വോട്ട് മറിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.