ആലപ്പുഴ: പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി സംസ്ഥാനനേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന ആർ.എസ്.എസിെൻറ നിർദേശം ഉൾക്കൊണ്ടുള്ള ആലോചനകൾ പാർട്ടിയിൽ സജീവമായി. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കേരളവിഷയം ചർച്ച ചെയ്യുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വം ആർ.എസ്.എസ് സംസ്ഥാനഘടകത്തെ ധരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രീതിയിൽ പോയാൽ കേരളത്തിൽ വലിയ പ്രതീക്ഷവേണ്ടന്ന വിലയിരുത്തലാണ് ആർ.എസ്.എസിനുള്ളതത്രെ.
ഭൂരിപക്ഷവർഗീയതയുടെ ആവേശം വോട്ടാക്കി മാറ്റാൻ തന്ത്രങ്ങളറിയുന്ന ചടുല നേതൃനിരയാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് വേണ്ടതെന്നാണ് ആർ.എസ്.എസ് ആവശ്യപ്പെടുന്നത്. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് പകരം തീവ്രനിലപാടിലൂടെ ഇടതുവലത് മുന്നണികളുടെ പാളയത്തിൽ കടന്നുകയറാൻ കഴിയുന്ന സംഘ്പരിവാർ പ്രതിനിധി വരണമെന്നും നിർദേശിക്കുന്നുണ്ട്. കുമ്മനത്തിെൻറ മിതത്വവും രാഷ്ട്രീയ സമചിത്തതയുംമൂലം ഉപേയാഗപ്പെടുത്താവുന്ന പല വിഷയങ്ങളും കൈവിട്ടുപോയ അവസ്ഥയുണ്ടായി.
കുമ്മനം അഭിമതനാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വേഗത പോെരന്നും ആറുമാസം മുമ്പ് തീരുമാനിച്ച കാര്യങ്ങൾപോലും പ്രയോഗവത്കരിക്കാൻ കഴിഞ്ഞിെല്ലന്ന വിമർശനവും ആർ.എസ്.എസിനുണ്ട്. കൂടുതൽ സംഘ്പരിവാർ പ്രവർത്തകരെ പാർട്ടി പദവികളിലും മറ്റും ഉൾക്കൊള്ളിക്കുക, തീവ്ര ഹിന്ദുത്വമുഖമുള്ളവരെ പാർട്ടി നേതൃത്വത്തിൽ കൊണ്ടുവരുക എന്നിവയും അവർ മുന്നോട്ടുെവക്കുന്നു. ബി.ഡി.ജെ.എസിനോടുള്ള അകൽച്ച മാറ്റണമെന്നും നിർേദശമുണ്ട്.
എന്നാൽ, പാർട്ടിക്കുവേണ്ടി ദീർഘകാലം പ്രവർത്തിച്ചവർക്ക് പകരം കൂടുതൽ ആർ.എസ്.എസുകാരെ ഉൾെപ്പടുത്തുന്നതിനോട് ബി.ജെ.പിയിലെ ഒരുവിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. ആർ.എസ്.എസ് ശാഖാനേതൃത്വത്തിെൻറ ഇംഗിതത്തിനൊത്ത് പാർട്ടിയെ ചലിപ്പിക്കേണ്ടിവരുന്നതിെൻറ രാഷ്ട്രീയനഷ്ടമാണ് അവർ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നത്. പാർട്ടിയിൽ ഗ്രൂപ് രാഷ്ടീയത്തിന് ചുക്കാൻപിടിക്കുന്ന നേതാക്കളെ കേന്ദ്ര കമ്മിറ്റികളിലേക്ക് മാറ്റിയും കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയുമുള്ള ഫോർമുലയാണ് ആർ.എസ്.എസ് മുേന്നാട്ടുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.