ബി.ജെ.പി: 306 പേർ ഗോദയിൽ

ന്യൂഡൽഹി: ആറു പട്ടികകളിലായി ബി.ജെ.പിയുടെ 306 പേർ തെരഞ്ഞെടുപ്പ് ഗോദയിൽ. ഇതോടെ ആദ്യ രണ്ടു ഘട്ടത്തിലേക്ക് ബി.ജെ.പി സ്ഥാനാർഥികളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വ ാരാണസിയിൽ മത്സരിക്കും. അദ്വാനിയുടെ സ്ഥിരം മണ്ഡലമായ ഗാന്ധിനഗറിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഇക്കുറി ഇറങ്ങുക. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഖ്നോവിലും മന്ത്രി രവിശങ്കർ പ്രസാദ് ബിഹാറിലെ പട്ന സാഹിബിലും മത്സരിക്കും.

ദേശീയ വക്താവ് സാമ്പിത് പത്ര ഒഡിഷയിലെ പുരിയിലാണ് ജനവിധി തേടുക. ഇവിടെ മോദി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിങ് തോമർ (മൊറേന-മധ്യപ്രദേശ്), ജയന്ത് സിൻഹ (ഹസാരിബാഗ്-ഝാർഖണ്ഡ്), ശ്രീപദ് നായ്ക് (നോർത്ത് ഗോവ) എന്നിവർ പട്ടികയിൽ ഇടംനേടി. അനുരാഗ് ഠാകുർ ഹാമിർപുരിൽനിന്ന് വീണ്ടും ജനവിധി തേടും. കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെ ബിഹാറിലെ നവാദയിൽനിന്ന് ബെഗുസരായിയിലേക്ക് മാറ്റി.

Tags:    
News Summary - bjp 306 candidates -politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.