ന്യൂഡൽഹി: ബി.ജെ.പി ഇതുവരെ ജയിക്കാത്ത കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിലെ 150 സീറ്റുകൾ ഉൾപെടെ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 350ൽ അധികം സീറ്റുകൾ നേടാൻ ‘ബ്ലൂ പ്രിൻറു’മായി ദേശീയ പ്രസിഡൻറ് അമിത് ഷാ.
എട്ട് കേന്ദ്ര മന്ത്രിമാർ, ചില സംസ്ഥാന മന്ത്രിമാർ, നേതാക്കൾ ഉൾപെടെ പെങ്കടുത്ത പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് ഇൗ നിർദേശം. വിവിധ സംസ്ഥാനങ്ങളിലൂെട നടത്തിയ യാത്രയിൽ ലഭിച്ച വിവരവും സംസ്ഥാന നേതൃത്വങ്ങളിൽനിന്നു ലഭിച്ച നിർദേശവും ചർച്ചചെയ്ത ശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പിനായി സംഘടനയെ തയാറാക്കാൻ പദ്ധതി അവതരിപ്പിച്ചത്. മൂന്നുമാസത്തിലൊരിക്കൽ സർവേ നടത്തുകയും തന്ത്രങ്ങൾ രൂപവത്കരിക്കുകയും ചെയ്യും .
കേരളം, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, തെലുങ്കാന, തമിഴ്നാട്, കർണാടക ഉൾപെടെ ബി.ജെ.പി ശക്തി പ്രാപിക്കാൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് 150 സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിന് കൂടുതൽ ഉൗന്നൽ കൊടുക്കും.
ലോക്സഭ സീറ്റുകളുടെ ചുമതല അഞ്ച് കേന്ദ്രമന്ത്രിമാർക്ക് നൽകി. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേക്കർ, ആനന്ദ്കുമാർ, ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ, നിർമല സീതാരാമൻ, മനോജ് സിൻഹ, ഉത്തർപ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, അസമിെൻറ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മഹേന്ദ്ര സിങ്, മുംബൈ സംസ്ഥാന പ്രസിഡൻറ് ആശിഷ് ഷേലർ തുടങ്ങിയവരാണ് യോഗത്തിൽ സംബന്ധിച്ചത്.
ധർമേന്ദ്ര പ്രധാന് കേരളത്തിലെയും നദ്ദക്കും സിൻഹക്കും ബംഗാളിലെയും രവിശങ്കർ പ്രസാദിന് അസമിലെയും പീയൂഷ് ഗോയലിന് തമിഴ്നാടിലെയും നിർമല സീതാരാമന് കർണാടകയിലെയും സീറ്റുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഒപ്പം പരിചയസമ്പന്നരായ സംസ്ഥാന നേതാക്കൾക്കും ദേശീയ ഭാരവാഹികൾക്കും പ്രധാന ചുമതലകൾ വീതിച്ച് നൽകി. ഇൗ മന്ത്രിമാരും നേതാക്കളും ലോക്സഭാ മണ്ഡലങ്ങളിൽ സന്ദർശിക്കുകയും പ്രാദേശിക തലത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.