2015ൽ നടന്ന സംഭവമാണ്. കഞ്ചാവ് വിൽപന നടത്തുകയും കൈവശംവെക്കുകയും ചെയ്ത കേസിൽ കൊച് ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് 12 പേരെ അറസ്റ്റ് ചെയ്യുന്നു. അവരിൽ നാലുപേരെ കേസിൽനിന്നൊഴിവാക്കാനായി, നേരേത്ത പണം തട്ടിപ്പുകേസിൽ പ്രതിചേർക ്കപ്പെട്ട കവിത പിള്ള എന്ന സ്ത്രീ ഇടപെടുന്നു. ഇവരിൽ ഒാരോരുത്തരിൽനിന്നായി 18,000 രൂപ വാ ങ്ങി കേസ് ‘പൊതുസ്ഥലത്തെ പുകവലി കുറ്റ’മാക്കി ഒതുക്കി. പക്ഷേ, കവിത പിള്ള പിന്നെയും പണം ആവശ്യപ്പെട്ടതോടെ, പ്രതികളിലൊരാളുടെ മാതാവ് വിജിലൻസിൽ പരാതി നൽകി. അതോടെ, അണിയറക്കുള്ളിൽ കളിച്ച പൊലീസുകാരുടെ പങ്കും വെളിച്ചത്തുവന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എ.ടി.എം കാർഡ് ഉപയോഗിച്ചുവരെ പണം തട്ടിയതിെൻറ കഥകൾ ഒാരോന്നായി പുറംലോകം അറിഞ്ഞതോടെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടിക്ക് നിർബന്ധിതരായി. നാലു വർഷങ്ങൾക്കിപ്പുറം, കാസർകോട് ബേക്കൽ പ്രിൻസിപ്പൽ എസ്.െഎ പി.കെ. വിനോദ്കുമാറിെൻറ മേശയിൽ സൂക്ഷിച്ച 125 ഗ്രാം കഞ്ചാവ് വിജിലൻസ് റെയ്ഡിൽ പിടികൂടിയിരിക്കുന്നു. നിയമാനുസൃതം രേഖപ്പെടുത്താതെ മാറ്റിവെച്ച തൊണ്ടിമുതലാണത്. ഇതുപോലെ, സ്വർണവും മൊബൈൽ ഫോണുകളുമെല്ലാം അതേ സ്റ്റേഷനിൽനിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്തു.
കരുതിക്കൂട്ടിയുള്ള ഇൗ ‘അനാസ്ഥ’യിലൂടെ പതിവായി രക്ഷപ്പെടുന്നത് ഇവിടത്തെ കഞ്ചാവ്, മോഷണ മാഫിയകളും ഇതര കുറ്റവാളികളുമാണ്. കാലങ്ങളായി നമ്മുടെ പൊലീസ് സേനയെക്കുറിച്ച് നാട്ടുകാർക്കുള്ള പരാതികൂടിയാണിത്. ഇൗ പരാതി കണക്കിലെടുത്താണ് ‘ഒാപറേഷൻ തണ്ടർ’ എന്ന പേരിൽ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽപരിശോധന നടത്തിയത്. ഇൗ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും മറ്റും മാഫിയകളുമായുള്ള ബന്ധം വ്യക്തമാകുന്ന രേഖകളടക്കം കണ്ടെടുക്കപ്പെട്ടത് ഗൗരവത്തോടെ കാണേണ്ടതാണെങ്കിലും, ഇൗ രാജ്യത്തെ പൊലീസ് സേനയുടെ ചരിത്രമറിയുന്ന ആരെങ്കിലും അതിൽ അത്ഭുതംകൂറുമെന്ന് കരുതാനാവില്ല. അത്രമാത്രം കുത്തഴിഞ്ഞിരിക്കുന്നു ആ സംവിധാനം.
പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറി, മണൽ മാഫിയ ബന്ധമുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ബി.എസ്. യാസീന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ‘ഒാപറേഷൻ തണ്ടർ’ സംഘടിപ്പിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ, 53 സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്. ഇതിലാണ് ബേക്കലിലടക്കം ‘മാഫിയ സ്റ്റേഷനുകൾ’ പ്രവർത്തിക്കുന്നതിെൻറ തെളിവുകൾ ലഭിച്ചത്. അപകടം, പണമിടപാട് തുടങ്ങിയ കേസുകളിൽ ഭൂരിഭാഗവും കോഴവാങ്ങി ഒതുക്കിത്തീർക്കുകയാണത്രെ പതിവ്. നൂറുകണക്കിന് പരാതികൾ ഇവിടെ രജിസ്റ്ററിൽ ചേർക്കാതെ കിടക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ പലതിലും എഫ്.െഎ.ആറിെൻറ കോപ്പി പരാതിക്കാരന് നൽകാൻപോലും തയാറായിട്ടില്ല. ജോലിക്കു കയറുേമ്പാൾ പൊലീസ് ഉദ്യോഗസ്ഥെൻറ ൈകവശമുള്ള പണത്തിെൻറ കണക്കടക്കം രേഖപ്പെടുത്തുന്ന കാഷ് ഡിക്ലറേഷൻ രജിസ്റ്ററിലും വ്യാപകമായി കൃത്രിമത്വം കാണിച്ചിരിക്കുന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽനിന്ന് കാഷ് രജിസ്റ്ററിലുള്ളതിനേക്കാൾ 80,000 രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. രേഖപ്പെടുത്താത്ത മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയും വിജിലൻസ് സംഘം കണ്ടെത്തി. പല സ്റ്റേഷനുകളിലും 2012നുശേഷം ക്വാറി, മണൽ സംബന്ധമായ ഒറ്റക്കേസുപോലും എടുത്തിട്ടില്ല എന്നറിയുേമ്പാഴാണ് നമ്മുടെ പൊലീസ് സംവിധാനത്തിൽ ഇൗ മാഫിയ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്. തുടർദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊലീസ്-മാഫിയ ബന്ധത്തിെൻറ പുതിയ കഥകൾകൂടി പുറത്തുകൊണ്ടുവരാൻ ഇൗ റെയ്ഡിലൂടെ സാധിക്കുമെന്നതിനാൽ ആഭ്യന്തരവകുപ്പിെൻറ നടപടി സ്വാഗതാർഹമാണ്.
അതേസമയം, നടപടികൾ പലപ്പോഴും റെയ്ഡിലൊടുങ്ങാറാണ് പതിവ്. ഒന്നിനും തുടർച്ച ഉണ്ടാകാറില്ല. സംസ്ഥാന പൊലീസ് സേനയിലെ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന വിവരാവകാശരേഖ പുറത്തുവന്നത് ഏതാനും മാസങ്ങൾക്കുമുമ്പാണ്. ഇവരിൽ 10 പേർ ഡിവൈ.എസ്.പി റാങ്കിലും 46 പേർ സി.െഎ റാങ്കിലും 230 പേർ എസ്.െഎ, എ.എസ്.െഎ റാങ്കിലുമുള്ളവരാണ്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തു മാത്രം ഇവരിൽ 250 പേർ ജോലിചെയ്യുന്നു. ഇതുസംബന്ധിച്ച് വിവരാവകാശപ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തപ്പോൾ, ഇൗ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാനാവില്ലെന്നാണ് വിഷയത്തിൽ ഡി.ജി.പി വിശദീകരണം നൽകിയത്. അവരൊക്കെയും സേനയിൽതന്നെ തുടരുമെന്നർഥം. നേരേത്ത, െപാലീസ് ഉദ്യോഗസ്ഥർക്കെതിരായ കേസ് ഫയലുകൾ ഡി.ജി.പിയുടെ ഒാഫിസിൽവെച്ച് കാണാതായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അഥവാ, കേസുകളിലകപ്പെടുന്ന ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള ഒരു ‘ആഭ്യന്തര സംവിധാനം’ സേനക്കകത്തുതന്നെ രഹസ്യമായി പ്രവർത്തിക്കുന്നു. ഇതാണ് നയമെങ്കിൽ, ‘ഒാപറേഷൻ തണ്ടർ’ വ്യർഥമായ ഒരു നീക്കമായേ കാണാനാകൂ. എന്നാൽ, തികച്ചും പോസിറ്റിവായ ചില സമീപനങ്ങളും സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ശിക്ഷാനടപടികൾക്കു വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്ന തീരുമാനം അതിലൊന്നാണ്. അതിനായി, പൊലീസ് ആക്ടിൽ ഭേദഗതിക്ക് മന്ത്രിസഭ അനുമതി നൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള നടപടികൾ പൊലീസിലെ ക്രിമിനലുകളുടെ എണ്ണം കുറക്കാൻ കാരണമാകുമെന്നതിൽ സംശയമില്ല. എന്നാൽ, അത്തരം തൊലിപ്പുറചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതല്ല ഇപ്പോൾ പൊലീസ് സേനയിലെ പ്രശ്നങ്ങൾ. പൊലീസിെൻറ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ജുഡീഷ്യറി പലതവണ സർക്കാറുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അത് മുഖവിലക്കെടുക്കാൻ ആരും തയാറായിട്ടില്ല. അതുകൊണ്ടാണ്, കസ്റ്റഡി കൊലപാതകങ്ങളും മറ്റും ഇപ്പോഴും നിർബാധം തുടരുന്നത്. സേനയിൽ സമഗ്രമായ ഒരു നിയമപരിഷ്കരണമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അതിലേക്ക് ‘ഒാപറേഷൻ തണ്ടർ’ വഴിതുറക്കുമോ എന്നതാണ് ഇൗ സന്ദർഭത്തിലെ കാതലായ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.