തെൻറ തെറ്റായ നയങ്ങളെ വിമർശിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ വന ിതകളായ നാലു കോൺഗ്രസ് അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച പ്രസിഡ ൻറ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും ഉയർന്ന കടു ത്ത പ്രതിഷേധം രാഷ്ട്രാന്തരീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയതിൽ അത്ഭുതമില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇളക്കിവിട്ട വംശീയ വിദ്വേഷ വികാരങ്ങളാണ് തന്നെ വൈറ്റ്ഹൗസിൽ എത്തിച്ചതെന്ന് തിരിച്ചറിഞ്ഞ ട്രംപ് ആഭ്യന്തരരംഗത്തും പുറംലോകത്തും സ്വീകരിച്ച നയപരിപാടികൾ ഒരു സത്യത്തിന് അടിവരയിടുന്നതാണ്-ശുദ്ധ വംശീയവാദിയിൽ കുറഞ്ഞ ഒന്നുമല്ല നിലവിലെ അമേരിക്കൻ പ്രസിഡൻറ് എന്ന്. മുൻഗാമി ബറാക് ഒബാമയെക്കുറിച്ച് ഒരു മുസ്ലിമാണെന്ന പച്ചക്കള്ളം അടിച്ചുവിട്ടത് വെള്ളക്കാരായ വംശീയവാദികളുടെ പിന്തുണ ലക്ഷ്യമാക്കിത്തന്നെയായിരുന്നു. യു.എസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആറ് രാജ്യക്കാരിൽ ആറും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ആ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ സ്വരാജ്യങ്ങളിലേക്ക് തിരിച്ചുപൊയ്ക്കൊള്ളട്ടെ എന്നായിരുന്നല്ലോ ട്രംപിെൻറ ധാർഷ്ട്യം നിറഞ്ഞ അട്ടഹാസം. അമേരിക്കയിൽതന്നെ ജനിച്ചുവളർന്ന കറുത്തവർഗക്കാർക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾക്കും നേരെ ട്രംപിെൻറ സമീപനവും ഇതുതന്നെയാണ്. മെക്സിക്കൻ അതിർത്തിയിലുടനീളം മതിൽ കെട്ടാനുള്ള ചെലവേറിയ പദ്ധതിക്കെതിരെ കോൺഗ്രസും സെനറ്റും പ്രകടിപ്പിച്ച വിസമ്മതത്തെ മറികടക്കാനാണ് ട്രംപ് സർവശ്രമങ്ങളും നടത്തിയത്. അമേരിക്കയിൽ ജീവിക്കുന്ന വെള്ളക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ് ആ രാജ്യവും അതിെൻറ ഭരണവുമെന്നും കറുത്തവർഗക്കാരും സ്പാനിഷ് വംശജരും മുസ്ലിംകളുമെല്ലാം ജീവിതത്തിെൻറ പുറംപോക്കിൽ കഴിയേണ്ടവേരാ രാജ്യത്തിെൻറ പുറത്തേക്ക് പോവേണ്ടവരോ ആണെന്നും തരംകിട്ടുേമ്പാഴൊക്കെ വിളിച്ചുപറയാൻ ഡോണൾഡ് ട്രംപിന് ഒരു വൈമനസ്യവുമില്ല. നമ്മുടെ ഇന്ത്യയിൽ മുസ്ലിംകളോട് പാകിസ്താനിലേക്ക് പൊയ്ക്കൊള്ളാൻ ഇടക്കിടെ ഉത്തരവിടുന്ന വംശീയവാദികളെ പോലെത്തന്നെ.
ഏറ്റവുമൊടുവിൽ യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ന്യൂയോർക്കിൽനിന്നുള്ള അംഗം അലക്സാൻഡ്രിയ ഒകാസിേയാ കോർടെസ് എന്ന സ്പാനിഷ് വംശജ, സോമാലിയൻ- അറബ് വംശജയും മിഷിഗനിൽനിന്നുള്ള ജനപ്രതിനിധിയുമായ റാഷിദ തലൈബ്, മിനസോട്ടയിൽ നിന്നുള്ള ഫലസ്തീൻ വംശജ ഇൽഹാൻ ഉമർ, മസാചുെസറ്റ്സിൽനിന്നുള്ള അയാന പ്രസ്ലി എന്നിവെരയാണ് ട്രംപ് തരംതാണ ഭാഷയിൽ അധിക്ഷേപിച്ചതും രാജ്യത്തിനകത്തും പുറത്തും വൻപ്രതിഷേധം ക്ഷണിച്ചുവരുത്തിയതും. ‘ലോകത്തിലെ വൃത്തികെട്ട, അഴിമതി നിറഞ്ഞ, മഹാദുരന്തങ്ങളായ രാജ്യങ്ങളിൽ നിന്നുവരുന്ന ‘പുരോഗമന വാദികളായ’ ഡെമോക്രാറ്റിക് വനിത അംഗങ്ങൾ ലോകത്തെ ഏറ്റവും ശക്തവും മഹോന്നതവുമായ രാജ്യമായ യു.എസിലെ ജനങ്ങളോട് നമ്മുടെ രാജ്യം എങ്ങനെ ചലിക്കണമെന്ന് ഉറക്കെപ്പറയുന്നത് കാണാൻ കൗതുകമുണ്ട്്. എന്തുകൊണ്ട് അവർക്ക് വന്ന അതേ രാജ്യങ്ങളിലേക്ക് തിരിച്ചുപോയി കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന സ്ഥലങ്ങൾ ശരിയാക്കാൻ സഹായിച്ചുകൂടാ’ എന്ന് ട്രംപ് ട്വീറ്റ് ചെയ്തപ്പോൾ ഒരേസമയം, ഡെമോക്രാറ്റിക് പാർട്ടിയോടും വനിതകളോടും അവർണരോടുമുള്ള അവഹേളനമായാണ് ലോകം അത് വിലയിരുത്തിയത്. യു.എസ് പ്രസിഡൻറിെൻറ പരാമർശം ഒട്ടും അംഗീകരിക്കാനാവില്ലെന്നും സ്ത്രീകളെ പരാമർശിക്കാൻ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് ഒരുനിലക്കും സ്വീകാര്യമല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തീർത്തുപറഞ്ഞിരിക്കുന്നു. ഞാൻ പൂർണമായും കണിശമായും അദ്ദേഹത്തോട് വിയോജിക്കുന്നു എന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്തയുടെ പ്രതികരണം. തങ്ങൾ ട്രംപിനെ ഇംപീച്ച് ചെയ്യാൻ നടപടികൾ നീക്കുമെന്നാണ് ടെക്സസിൽ നിന്നുള്ള കോൺഗ്രസ് അംഗം അൽഗ്രീെൻറ പ്രസ്താവന. അമേരിക്കക്കാരികൾ തന്നെയായ മാന്യവനിതകളോട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോവണമെന്ന ട്രംപിെൻറ ആക്രോശമാണ് വ്യാപകമായ അമർഷം ക്ഷണിച്ചുവരുത്തിയത്. അത് തീർത്തും വിനാശകരമാണെന്ന് സ്വന്തം പാർട്ടിക്കാരായ റിപ്പബ്ലിക്കന്മാർപോലും പറയാൻ തുടങ്ങിയിരിക്കുന്നു.
പക്ഷേ, ആര് എന്തൊക്കെപ്പറഞ്ഞാലും വംശീയത പാരമ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ട്രംപിനോടൊപ്പം നിൽക്കാൻ ഭൂരിപക്ഷം വെള്ളക്കാരുണ്ടാവും എന്ന് കണക്കുകൂട്ടുന്നതാണ് ശരി. ഇതും ഇതിലപ്പുറവും അശേഷം മനസ്സാക്ഷിക്കുത്തില്ലാതെ ജൽപിച്ചുകൊണ്ടിരുന്നിട്ടും അവർ അേദ്ദഹത്തെ െവെറ്റ് ഹൗസിലെത്തിച്ചല്ലോ. രണ്ടാമൂഴം ആസന്നമായിരിക്കെ അതേ കാർഡ് ട്രംപ് ഇറക്കുന്നത് ഒന്നും കാണാതെയാവില്ല. അഞ്ചുകൊല്ലം മുമ്പ് തീവ്രഹിന്ദുത്വ വികാരം ഇളക്കിവിട്ട് അധികാരത്തിലേറിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കൂടുതൽ തീവ്രമായും ശക്തമായും വംശീയത ഇളക്കിവിട്ട് പൂർവാധികം കരുത്തനായി തിരിച്ചുവന്ന അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. മനുഷ്യത്വഹീനവും നീതിരഹിതവും വിനാശകരവുമായ വംശീയത അഥവാ ദേശീയത ഏത് രാജ്യത്തെയും ഭൂരിപക്ഷത്തിെൻറ തലക്കു പിടിച്ചാൽ പിന്നെ രാജ്യത്തിെൻറ പൊതുവായ നന്മയോ സമാധാനമോ വികസനമോ ഒന്നും ജനങ്ങളുടെ പ്രഥമ പരിഗണന നേടില്ല. കാലം കഴിയുേമ്പാൾ നിരവധി തിക്താനുഭവങ്ങൾക്കും രാഷ്ട്രങ്ങളുടെ തകർച്ചക്കും ശേഷമാവും ജനത്തിന് വിവേകമുദിക്കുക. അപ്പോഴേക്ക് ഏതൊരു ദേശത്തിെൻറ പേരിലാേണാ അവർ അഭിമാനിച്ചിരുന്നത് ആ ദേശം തകർന്നുതരിപ്പണമായിരിക്കും. ജോസഫ് ടിറ്റോവിനുശേഷം യൂഗോസ്ലാവ്യയിൽ സംഭവിച്ചത് ഉദാഹരണം. ഒട്ടേറെ അനുഭവങ്ങൾ മുന്നിലിരുന്നിട്ടും സമീപകാലത്ത് തെരഞ്ഞെടുപ്പുകൾ നടന്ന ഡെന്മാർക്കിലും സ്വീഡനിലും ബ്രസീലിലും തീവ്ര വലതുപക്ഷ ശക്തികളാണ് ഭരണം പിടിച്ചെടുത്തത്. ബ്രിട്ടനെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ബ്രെക്സിറ്റ് വിവാദത്തിെൻറ പ്രഭവസ്ഥാനവും വംശീയത തന്നെ. ലോകത്തിെൻറ പൊതുനന്മയും ശാന്തിയും യുദ്ധമുക്തമായ ഭാവിയും പ്രതീക്ഷിക്കുന്ന മനുഷ്യസ്നേഹികൾ ഒന്നിക്കുകയും ഒന്നിച്ച് പണിയെടുക്കുകയും ചെയ്യുക മാത്രമാണ് ഘനാന്ധകാരത്തിൽ വെളിച്ചം പ്രസരിക്കാനുള്ള ഒരേയൊരു വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.