പശ്ചിമ ബംഗാളിൽ ഞായറാഴ്ച വെളുപ്പിനു തുടങ്ങിയ രാഷ്ട്രീയനാടകങ്ങൾ രാജ്യത്തെ ജനാധിപത്യക്രമത്തെ അസ്ഥിരപ്പെടുത്തുകയും അടിയന്തരാവസ്ഥയുടെ ഇരുളിലേക്കു വഴിതുറക്കുകയുമാണോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. ശാരദ, റോസ്വാലി ചിട്ടി ഫണ്ട് കേസിലെ അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ പൂഴ്ത്തിയെന്ന് സി.ബി.െഎ ആരോപിക്കുന്ന കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനായി 40 ഉദ്യോഗസ്ഥരാണ് ഞായറാഴ്ച വൈകീട്ട് കൊൽക്കത്തയിൽ പറന്നെത്തിയത്. കമീഷണർക്ക് മുൻകൂർ നോട്ടീസ് നൽകാതെ നടത്തിയ ഇൗ പാതിര ഒാപറേഷൻ ശ്രമം അവരിൽ ചിലരെ അറസ്റ്റ് ചെയ്തും പാതിരാവിൽ തെരുവിൽ ധർണസമരം നടത്തിയും മുഖ്യമന്ത്രി മമത ബാനർജി നേരിട്ടതോടെ വിഷയം ദേശീയരാഷ്ട്രീയത്തിലെ വൻ വിവാദമായി മാറിയിരിക്കുന്നു.
വിവിധ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കഴുത്തറപ്പൻ ചിട്ടിക്കമ്പനിയായിരുന്നു ശാരദയും റോസ്വാലിയും. ആളുകൾക്ക് നൂറു രൂപ പോലും ഒാഹരിയെടുത്തു നിക്ഷേപകരായി മാറിയാൽ 15 മുതൽ 50 വരെ ശതമാനം വാർഷികലാഭവും ഭൂമിയും അവധിക്കാല ഉല്ലാസവും പ്രദാനം ചെയ്യുമെന്ന മോഹനവാഗ്ദാനവുമായി ലക്ഷക്കണക്കിന് നിക്ഷേപകരെ ശാരദ ചിട്ടി ഫണ്ട് ചേർത്തു. പുതിയ നിക്ഷേപകരിൽനിന്നു പിരിക്കുന്നത് മുേമ്പ ചേർന്നവർക്ക് ആദായമായി ഒടുക്കുന്ന തട്ടിപ്പ് കമ്പനിയായിരുന്നു ഇത്.
അവിഹിതമായ കമ്പനിയുടെ നടത്തിപ്പിന് ‘സെബി’യും റിസർവ് ബാങ്കും തടയിട്ടതിനു പിന്നാലെ കമ്പനി പൊളിയുന്നതാണ് കണ്ടത്. 1200 മുതൽ 4000 വരെ കോടി പിരിച്ചുണ്ടാക്കിയ ശാരദയുടെ മീഡിയ ഡിവിഷൻ മാനേജറായി തൃണമൂൽ എം.പി കുനാൽ ഘോഷും പരസ്യപ്പലകയിൽ ശതാബ്ദി റോയിയും സേവനം ചെയ്തതും മുഖ്യമന്ത്രി മമത കമ്പനിയുടെ രണ്ട് ഒാഫിസുകൾ ഉദ്ഘാടനം ചെയ്തതും ചൂണ്ടി തൃണമൂൽ പിന്തുണയിലാണ് വിവാദ കമ്പനി പ്രവർത്തിച്ചതെന്നാണ് ആരോപണം. ശാരദയുടെ ഗതിതന്നെയാണ് പിറകെ വന്ന റോസ്വാലിക്കുമുണ്ടായത്. കമ്പനികളുടെ സാമ്പത്തികാപഹരണവും ക്രമക്കേടുകളും സംബന്ധിച്ച് രാജീവ്കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും അത് എങ്ങുമെത്താതെ ഇഴയുകയാണെന്ന് ആരോപണമുയർന്നു. ഇതോടെ വിഷയത്തിലിടെപട്ട സി.ബി.െഎ കഴിഞ്ഞ വർഷംതന്നെ സംസ്ഥാന പൊലീസ് മേധാവിയെ ഇൗ വിഷയത്തിൽ ബന്ധപ്പെട്ടിരുന്നു. എസ്.െഎ.ടിയുടെ ഭാഗമായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഡി.ജി.പി മുഴുസഹായവും വാഗ്ദാനം ചെയ്ത കാര്യം ഒാർമിപ്പിക്കുന്ന സി.ബി.െഎ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് (ഡി.പി.എസ്.ഇ) അനുസരിച്ച് രാജ്യത്തിെൻറ ഏതുഭാഗത്തും ആരെയും ചോദ്യംചെയ്യാനുള്ള അധികാരമുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംസ്ഥാനത്തിെൻറ സ്വതന്ത്രാധികാരം ഉപയോഗിച്ച് സി.ബി.െഎയുടെ ഇൗ അവകാശം നേരത്തേ ആന്ധ്രപ്രദേശ് സർക്കാർ ചെയ്തതുപോലെ ബംഗാൾ ഗവൺമെൻറും റദ്ദ് ചെയ്തിരുന്നു. അതുകൊണ്ടാണ് സി.ബി.െഎയുടെ ‘കടന്നുകയറ്റ’ത്തെ പ്രതിരോധിക്കുന്നതെന്നാണ് മമതയുടെയും പിന്തുണക്കാരുടെയും വാദം.
കേവലം ചിട്ടികേസ് അന്വേഷണവുമായി ബന്ധപ്പെട്ട സുതാര്യമായ ഇടപെടലാണ് സി.ബി.െഎയുടേത് എന്നു പറയാനാവില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റുകൊണ്ടിരിക്കുന്ന തിരിച്ചടിക്ക് പശ്ചിമ ബംഗാളിൽ കൂടുതൽ സീറ്റ് നേടി മറുകര പറ്റാം എന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ വ്യാമോ
ഹമാണ് മമതയെ ഒതുക്കാനുള്ള നീക്കമായി മാറുന്നത്. ചിട്ടി വിവാദക്കേസിൽ തൃണമൂലിെൻറ പങ്കിനെപ്പറ്റി അന്വേഷിക്കാൻ തിടുക്കപ്പെടുന്ന ബി.ജെ.പി സർക്കാർ പക്ഷേ, തൃണമൂലിൽനിന്നു മറുകണ്ടം ചാടി സ്വന്തം പാളയത്തിലെത്തിയ മുകുൾ റോയ് അടക്കമുള്ള വേറെയും എം.പിമാർ അതിലെ ‘പ്രതികളാ’ണെന്ന കാര്യം കണ്ടില്ലെന്നു നടിക്കുന്നു. ഇതിനകം ടി.എം.സിയുമായി അടുപ്പമുള്ള രണ്ടുപേരുടെ അറസ്റ്റിനു ശേഷമാണ് ഇപ്പോൾ സി.ബി.െഎയുടെ കൈകൾ രാജീവ്കുമാറിനു നേരെ നീളുന്നത്. സുപ്രധാനമായ തെളിവുകൾ കുമാറിെൻറ കൈവശമുള്ളത് കിട്ടിയേ തീരൂ എന്നതാണ് അവരുടെ നിലപാട്. എന്നാൽ, ഇതു മറയാക്കി ഫെഡറൽ അധികാരങ്ങൾ ഹനിച്ച് തന്നെ രാഷ്ട്രീയമായി ഒതുക്കാനുള്ള നീക്കമാണെന്ന ബോധ്യത്തോടെയുള്ള തിരിച്ചടിക്കാണ് മമത ഇപ്പോൾ കച്ചമുറുക്കുന്നത്.
സി.പി.എമ്മിനെ സമീപഭാവിയിലെ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാനേ ആവാത്തവിധം അരുക്കാക്കിയ മമത ആ പഴുതിൽ ബി.ജെ.പി കടന്നുകയറാനുള്ള എല്ലാ ശ്രമങ്ങളും പല്ലും നഖവുമുപയോഗിച്ച് എതിർത്തു വരുകയാണ്. മോദി ഗവൺമെൻറുമായി ഉടക്കിയ അവർ കേന്ദ്രത്തിെൻറ ആയുഷ്മാൻ ഭാരത് എന്ന പ്രസ്റ്റീജ് പദ്ധതി സംസ്ഥാനത്ത് അനുവദിച്ചില്ല. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി നിരന്തര വാഗ്യുദ്ധത്തിലേർപ്പെട്ട അവർ അദ്ദേഹത്തിെൻറ രഥയാത്രക്ക് അവസരം നിഷേധിച്ചു. ഒടുവിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഹെലികോപ്ടറിന് ഇറങ്ങാനുള്ള അനുമതിയും നൽകിയില്ല. അതിനിടെ ബംഗാളിലെ ബി.ജെ.പി മോഹങ്ങളെയെല്ലാം ചവിട്ടിമെതിച്ച് ജനുവരി 20ന് മമത കൊൽക്കത്തയിൽ പടുകൂറ്റൻ പ്രതിപക്ഷ റാലി സംഘടിപ്പിച്ചു. ഇൗ മാസം ഒന്നിന് വോട്ടുയന്ത്ര അട്ടിമറിക്കെതിരെ നിലപാടെടുക്കാൻ പ്രതിപക്ഷം വീണ്ടും ഒത്തുചേർന്നതിനു പിറകെയാണ് രാഷ്ട്രീയപ്രതിയോഗികളെ ‘വകവരുത്താനുള്ള’ പതിവു നീക്കവുമായി മോദിയും അമിത് ഷായും കൊൽക്കത്തയിലേക്കെടുത്തത്.
എന്നാൽ, കളി ബംഗാളിൽ വേണ്ട എന്നു തീർത്തുപറഞ്ഞ് ഏതറ്റംവരെയുമുള്ള പ്രതിരോധത്തിനാണ് മമതയുടെ നീക്കം. മമതയെ തല്ലിയൊതുക്കാൻ നടത്തിയ നീക്കം ആദ്യഘട്ടത്തിൽ പാളിയ ലക്ഷണമാണുള്ളത്. അതേസമയം, നിയമത്തിനുമുന്നിൽ മമതക്കും എത്ര പിടിച്ചുനിൽക്കാനാവും എന്നതിലും ശങ്ക ബാക്കി നിൽക്കുന്നു. കോൺഗ്രസിനെയും സി.പി.എമ്മിനെയും നേരിട്ടു ജയിച്ച രീതിയിൽതന്നെ വർധിത ജനപിന്തുണയോടെ ബി.ജെ.പിയെയും അതിജയിക്കുമെന്നുതന്നെയാണ് അവരുടെ ആത്മവിശ്വാസം. എതിരാളികളെ ചതുരുപായങ്ങളിലൂടെ നേരിടുന്ന ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് ക്രമം രാജ്യത്ത് സ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ നീക്കത്തിനെതിരായ മമതയുടെ ആത്മവിശ്വാസം രാജ്യത്തിനു മൊത്തത്തിൽ സമാശ്വാസം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.