ചന്ദ്രയാൻ-2മായി ബന്ധപ്പെട്ട് ഏറെക്കാലം നാം ആവർത്തിച്ച് കാണാൻ പോകുന്ന ദൃശ്യം ഒരുപക്ഷേ ഒാർബിറ്ററുടെയോ ലാൻഡ റുടെയോ റോവറുടെയോ ആയിരിക്കില്ല. മറിച്ച്, െഎ.എസ്.ആർ.ഒ ചെയർമാൻ ഡോ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വ സിപ്പിക്കുന്ന ചിത്രമായിരിക്കും. 2014ൽ നമ്മുടെ മംഗൾയാൻ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തേക്ക് വിജയകരമായി വ ിക്ഷേപിച്ചപ്പോൾ അത് ആഘോഷിക്കാനും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു. രാജ്യത്തിെൻറ ജയപരാജയങ്ങളിൽ ഭാഗഭാക്കാകാൻ ഭരണത്തലവൻ മുന്നോട്ട് വരുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ, ഭരണകൂടം ശാസ്ത്രലോകത്തിന് നൽകുന്ന വിശാലമായ സന്ദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ബഹിരാകാശ യത്നങ്ങളെ വാർത്താ മൂല്യമേറിയ സംഭവങ്ങളായി കാണാം; അതേസമയം, ജയത്തിനും പരാജയത്തിനും ഒരുപോലെ സാധ്യതയുള്ള, അറിവിെൻറ മഹാധാരയുടെ ഭാഗങ്ങൾ മാത്രമായും കാണാം. ആ നിലക്ക് പ്രധാനമന്ത്രിയുടെ ബംഗളൂരു സാന്നിധ്യത്തോളമോ അതിൽ കൂടുതലോ പ്രസക്തമായിരുന്നു ശാസ്ത്രജ്ഞർക്ക് ന്യായമായ സേവന-വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തുക എന്നത്. വിജയിച്ചാലും ‘പരാജയപ്പെട്ടാ’ലും ഒരുപോലെ നേട്ടമാകും എന്നതാണ് ശാസ്ത്രപഠനങ്ങളുടെ പ്രത്യേകത. െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ മംഗൾയാനും ചന്ദ്രയാനും പോലുള്ള ചില നാടകീയ സന്ദർഭങ്ങളിൽ പൊതുശ്രദ്ധ നേടാറുണ്ടെങ്കിലും അതൊന്നുമില്ലാത്ത, കഠിനാധ്വാനത്തിെൻറയും പഠനങ്ങളുടെയും ഏകാഗ്രനിമിഷങ്ങളിലും അവർ കാട്ടുന്ന സമർപ്പണവും നാം അംഗീകരിക്കേണ്ടതുണ്ട്. ഇതു ചൂണ്ടിക്കാട്ടാനുള്ള കാരണം, െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ ശമ്പളം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതായുള്ള റിപ്പോർട്ടുകളാണ്. പ്രോത്സാഹന വേതനമെന്ന നിലക്ക് സുപ്രീംകോടതിയുടെ പ്രത്യേക നിർദേശപ്രകാരം 1996 മുതൽ നൽകിവരുന്ന പ്രതിഫലമാണത്രെ ജൂൺ 12ന് നിർത്തലാക്കിയത്. എന്നിട്ടും ചന്ദ്രയാൻ-രണ്ടിെൻറ വിജയത്തിനുവേണ്ടി പ്രയത്നിച്ച ശാസ്ത്രജ്ഞരെ ആശ്ലേഷിക്കും മുമ്പ് ആ ശമ്പളം പുനഃസ്ഥാപിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!
ഇതു മാത്രമല്ല, രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും എത്രയും വേഗം തിരിച്ചുപിടിക്കേണ്ടതിെൻറ പ്രാധാന്യം കൂടി ചന്ദ്രയാൻ ദൗത്യം ഉൗന്നിപ്പറയുന്നുണ്ട്. ശാസ്ത്രത്തെയും ശാസ്ത്രപ്രവർത്തനത്തെയും പൊതു ചർച്ചയിലേക്ക് മടക്കിക്കൊണ്ടുവരാൻ അത് നിമിത്തമാകണം. വിശ്വാസത്തിനപ്പുറം കാര്യകാരണ നിബദ്ധമായ തെളിവുകളാണ് ശാസ്ത്രീയതയുടെ കാതൽ. വൈകാരികതയല്ല, വസ്തുനിഷ്ഠതയാണ് അതിെൻറ ജീവൻ. ജയപരാജയങ്ങളല്ല, അന്വേഷണമാണ് അതിെൻറ അളവ്. അതുകൊണ്ടുതന്നെ, വിജയത്തെ കൊണ്ടാടാൻ മാത്രമല്ല, പരാജയത്തെ അംഗീകരിക്കാനും അതിന് കഴിയും- കഴിയണം. ചന്ദ്രയാൻ-2 ദൗത്യത്തിൽ തിരിച്ചടികളെ നേരിടാനുള്ള ചങ്കൂറ്റം ശാസ്ത്രസമൂഹത്തിൽ വേണ്ടത്ര കാണാതെപോയത് മാധ്യമ ശ്രദ്ധ സൃഷ്ടിച്ച സമ്മർദവും വൈകാരികദേശീയത ഉണ്ടാക്കിയ അനാവശ്യ ഭീതിയും മൂലമാകാം. ജൂലൈ 15ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ജൂലൈ 22ലേക്ക് അവസാനനിമിഷം മാറ്റിയത് ന്യായീകരിക്കാം. എന്നാൽ, എന്തു പിഴവ്, എവിടെ സംഭവിച്ചു എന്ന വിശദീകരണം നൽകുക ശാസ്ത്രബോധത്തിെൻറ താൽപര്യമായിരുന്നു. അതുണ്ടായില്ല, ചന്ദ്രനിൽ ‘മന്ദപ്രവേശനം’ നടത്തുക ശ്രമകരവും നടക്കാതിരിക്കാൻ സാധ്യത ഏെറയുള്ളതുമാണെന്ന് ശാസ്ത്ര ലോകത്തിനറിയാം. എന്നാൽ, അത് കേവലമായ ജയ-പരാജയ നിർണയമായി ചുരുക്കപ്പെട്ടതോടെ ശാസ്ത്രജ്ഞർ സമ്മർദത്തിലും പ്രതിരോധത്തിലുമായെന്ന് തോന്നുന്നു. ചാന്ദ്രദൗത്യങ്ങൾ നാം മുമ്പും നടത്തിയിട്ടുണ്ട്. ഇത്തവണ, ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാതെ പതുക്കെ ഇറങ്ങുക എന്ന മുഖ്യലക്ഷ്യം നടന്നില്ലെന്നതിൽ അപകർഷം േതാന്നേണ്ട കാര്യമില്ല. പക്ഷേ, ദൗത്യത്തിെൻറ ഉദ്ദേശ്യങ്ങളിൽ 90-95 ശതമാനം നിറവേറി എന്ന് െഎ.എസ്.ആർ.ഒ അവകാശപ്പെടുേമ്പാൾ അത് ശാസ്ത്രീയതയിൽ മായം കലർത്തലല്ലേ? പ്രമുഖ ശാസ്ത്രസ്ഥാപനം പോലും ശാസ്ത്രബോധത്തെ പ്രചാരണപരതക്ക് കീഴ്പ്പെടുത്തുന്നു എന്നല്ലേ അതിനർഥം? അമിതമായ അവകാശവാദങ്ങൾ രാഷ്ട്രീയക്കാർക്ക് ചേരുമായിരിക്കാം; ശാസ്ത്രസംഘങ്ങൾ വസ്തുതകളെ നേർക്കുനേരെ കാണുകയാണ് ചെയ്യുക.
ശാസ്ത്രരംഗം രാഷ്ട്രീയവത്കരിക്കപ്പെടുന്നതിെൻറ ഒരു ദുഷ്ഫലമാണിത്. ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് തികഞ്ഞ ശാസ്ത്രജ്ഞരെ മാത്രം വെക്കുകയും അവർക്ക് രാഷ്ട്രീയ ഇടപെടലില്ലാത്ത പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും ചെയ്തയാളായിരുന്നു ജവഹർലാൽ നെഹ്റു. െഎ.എസ്.ആർ.ഒയുടെ വിജയങ്ങൾ വിക്രംസാരാഭായിപോലുള്ള ശാസ്ത്രജ്ഞരുടെ വിജയമായിട്ടാണ് നെഹ്റുവും മറ്റും കണ്ടിരുന്നത്. 1975ൽ തന്നെ തീർത്തും സ്വദേശി നിർമിതമായ ‘ആര്യഭട്ട’ വിക്ഷേപിച്ചപ്പോഴും അതിെൻറ പിതൃത്വം ശാസ്ത്രജ്ഞർക്കായിരുന്നു. എന്നാൽ, അടുത്തകാലത്തായി ഇൗ മര്യാദ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാം രാഷ്ട്രീയത്തിെൻറ പിടിയിലാകുന്നു; രാഷ്ട്രീയം തീവ്ര ദേശീയതയുടെയും ബുള്ളറ്റ് ട്രെയിൻ, സ്മാർട്ട്സിറ്റി, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ വൻപദ്ധതികളുടെ രൂപകൽപനയിൽ അറിവും നൈപുണ്യവും ഉള്ളവരെക്കാൾ പ്രാധാന്യം അതില്ലാത്ത രാഷ്ട്രീയക്കാർക്കാണ്. അറിവില്ലായ്മയുടെ അധികാരപ്രയോഗമാണ് നോട്ട് നിരോധനത്തിൽ കണ്ടത്. പൗരാണിക കാലത്ത് അവയവദാനവും ജനിതക എൻജിനീയറിങ്ങും ഉണ്ടായിരുന്നു എന്ന് ശാസ്ത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ ആളാണ് നമ്മുടെ പ്രധാനമന്ത്രി. ഗുരുത്വാകർഷണം, വിത്തുകോശം, അർബുദ ചികിത്സ തുടങ്ങിയവയെപ്പറ്റിയൊക്കെ ഇത്തരം വിശ്വാസങ്ങൾ ഉണ്ടാകാം. പക്ഷേ, ശാസ്ത്രരീതിക്കുമേൽ അവ അടിച്ചേൽപിക്കപ്പെടുേമ്പാൾ നാം പിറകോട്ടാണ് പോവുക. കടുത്ത മസ്തിഷ്കക്ഷതം ഏറ്റവർക്കുവേണ്ടി മൃത്യുഞ്ജയ മന്ത്രം ചൊല്ലിയാൽ ഫലിക്കുമോ എന്ന ഗവേഷണം സർക്കാർ ഗ്രാേൻറാടെ െഎ.സി.എം.ആറിൽ ഇപ്പോൾ നടക്കുന്നുണ്ട്. ചന്ദ്രയാൻ-2 പരാജയപ്പെട്ടത് പ്രശ്നമല്ല. എന്നാൽ, നമ്മുടെ ശാസ്ത്രബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രശ്നം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.