അഭിപ്രായ വോെട്ടടുപ്പ്, എക്സിറ്റ് പോൾ ഫലങ്ങളെ അസ്ഥാനത്താക്കി ആസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ നില വിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നയിക്കുന്ന ലിബറൽ യാഥാസ്ഥിതിക മുന്നണി അപ്രതീക്ഷിത ജയം നേടി. 17 ദശലക്ഷം വോട്ടർമാരുള്ള രാജ്യത്ത് ആകെയുള്ള 151 സീറ്റുകളിൽ സർക്കാർ രൂപവത്കരണത്തിനു വേണ്ട 76 സീറ്റുകൾ മുന്നണി കരസ്ഥമാക ്കി. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും തുടർന്നും കുടിയേറ്റ വിരുദ്ധനും കൽക്കരി വ്യവസായവളർച്ചയുടെ വക്താവും കാലാ വസ്ഥ വ്യതിയാനമടക്കമുള്ള, ആസ്ട്രേലിയയെ കുഴക്കുന്ന വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകാരനുമായ മോറിസണെതിരെ ബ ിൽ ഷോർട്ടൺ നയിച്ച ലേബർ പാർട്ടി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആസ്ട്രേലിയൻ നിരീക്ഷകർ.
എന്നാൽ, 2016ൽ അ മേരിക്കയിൽ ഡോണൾഡ് ട്രംപ് നേടിയതിനു സമാനമായ ‘ഞെട്ടിക്കുന്ന’ വിജയമാണ് മോറിസണിെൻറ ലിബറൽ പാർട്ടിയും മ ുന്നണിയും നേടിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ പാർട്ടിക്ക് അകത്തെ ആഭ്യന്തര പോരിൽ മാൽകം ടേൺബുളിനെ മറിച്ചിട്ട് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോറിസണ് ഇനി നേരിട്ടുള്ള ജനപിന്തുണയുടെ ബലത്തിൽ അടുത്ത മൂന്നുവർഷം രാജ്യഭരണത്തിൽ തുടരാം. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ആസ്ട്രേലിയയിൽ സമാനമനസ്കെൻറ വിജയത്തിൽ ആദ്യ അഭിനന്ദനവുമായെത്തിയത് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ആണ്. പിറകെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും. ചൈനയുമായി ഇറക്കുമതി തീരുവയുടെ കാര്യത്തിൽ വ്യാപാരയുദ്ധം കടുപ്പിച്ചിരിക്കുന്ന അമേരിക്കക്ക് ഏഷ്യ പസഫിക്കിലെ ശക്തമായ രാജ്യത്ത് ഉറ്റ സുഹൃത്തിനെ ഭരണത്തിൽ ലഭിക്കുന്നത് ഏെറ പ്രയോജനം ചെയ്യും.
കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്നങ്ങളുടെ നേരെ അയഞ്ഞ സമീപനം സ്വീകരിക്കുന്ന ലിബറലുകൾ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരവും അടിസ്ഥാന ജീവിതസൗകര്യവുമൊരുക്കുന്നതിനാണ് മുഖ്യ ഉൗന്നൽ നൽകിയിരുന്നത്. അതോടൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലേബർ പാർട്ടി നേതാവിനെക്കാൾ വ്യക്തിപ്രഭാവമുള്ള നേതാവിനെ എടുത്തുകാണിക്കാനും അവർക്കു സാധിച്ചു. കക്ഷികളിൽ കൂടുതൽ ജനപ്രിയത ലേബർ പാർട്ടിക്കാെണങ്കിലും പ്രധാനമന്ത്രിപദത്തിലേക്ക് ശക്തനായ ഒരു നേതാവിനെ എടുത്തുകാട്ടാൻ അവർക്കു കഴിഞ്ഞില്ല. ഉയർന്ന വേതനം, മികച്ച പൊതു അടിസ്ഥാനസൗകര്യവർധന, കാലാവസ്ഥ വ്യതിയാന ദുരന്തം നേരിടുന്നതിന് ദ്രുതഗതിയിലുള്ള നടപടികൾ എല്ലാം വാഗ്ദാനം ചെയ്ത ഷോർട്ടൺ അതിെൻറ പേരിലാണ് വോട്ട് തേടിയത്. എന്നാൽ, തുടർച്ചയായ ഭരണമാറ്റത്തിൽ മനം മടുത്ത ജനം മോറിസൺതന്നെ തുടരെട്ട എന്നു തീരുമാനിക്കുകയായിരുന്നു.
വരുമാനത്തിലുള്ള അസമത്വം അവസാനിപ്പിക്കാനും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളെ മറികടക്കാനും മുൻഗണന നൽകിയ ലേബർ പാർട്ടിയോ സാമ്പത്തിക സുസ്ഥിരതയും െതാഴിലും കുടിയേറ്റ നിയന്ത്രണവും വാഗ്ദാനം ചെയ്ത വലതുപക്ഷമോ എന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക, വംശീയവാദികൾക്ക് താരതമ്യേന മേൽക്കൈയുള്ള ആസ്ട്രേലിയ ട്രംപിെൻറ ആരാധകൻകൂടിയായ സുവിശേഷ ക്രൈസ്തവനെയാണ് വരിച്ചിരിക്കുന്നത്. ലിബറൽ പാർട്ടി നഗരവാസികളുടെ മിതവാദി കക്ഷിയായി അറിയപ്പെടുേമ്പാഴും അവരുടെ സഖ്യത്തിലുള്ള നാഷനൽ പാർട്ടി വലതുവംശീയവാദത്തിന് പേരു േകട്ട കക്ഷിയാണ്. മാത്രമല്ല, രാജ്യം സാമ്പത്തികപ്രതിസന്ധിയിലും കാലാവസ്ഥ ദുരന്തത്തിലും പെട്ടുഴലുകയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വംശീയവെറിയും കുടിയേറ്റ വിരോധവുമൊക്കെ നന്നായി പ്രതിഫലിച്ചു, ഇന്ത്യയിലെപ്പോലെതന്നെ.
സമൂഹമാധ്യമങ്ങളായിരുന്നു എല്ലാവരുടെയും വിദ്വേഷ, വിരുദ്ധ പ്രചാരണങ്ങൾക്ക് എരിവും പുളിയും പകരാൻ കൂടുതൽ ഉപയോഗിക്കപ്പെട്ടത്. സ്വവർഗരതിയുടെ അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് പ്രതിപക്ഷത്തിനെതിരെ ഒരു സ്ഥാനാർഥി പ്രചാരണം നടത്തിയപ്പോൾ ഇസ്ലാമിനെയും മുസ്ലിംകളെയും പിന്തുണക്കുന്ന മുസ്ലിം ഇതരരെ പരിേച്ഛദനക്ക് വിധേയമാക്കണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ഏഷ്യക്കാർക്കും മറ്റുമെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയവരുമുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷെൻറ കർശനമായ ഉപാധികൾ വിലക്കു വീഴ്ത്തിയതിനാൽ ഇത്തരം വിഷലിപ്ത പ്രചാരണവുമായി ഇറങ്ങിത്തിരിച്ചവരെ സ്വയം പിൻവലിക്കാൻ രാഷ്ട്രീയകക്ഷികൾതന്നെ നിർബന്ധിതരായി.
ഹോമോഫോബിയയും ഇസ്ലാമോഫോബിയയുമൊക്കെ ശക്തമായി വേരോടിയ ആസ്ട്രേലിയൻ മണ്ണിൽ യൂറോപ്പിലും അമേരിക്കയിലും ശക്തമായ വലതുപക്ഷ, വെള്ള വംശീയതയുടെ വക്താക്കളുമായുള്ള ബന്ധവും പിന്തുണയും സോഷ്യൽ മീഡിയ വഴി ശക്തമായിവരുകയാണ്. അതിനുശേഷം കടന്നുവന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആ വംശീയവിദ്വേഷം പ്രതിഫലിച്ചതും സ്വാഭാവികം. 51കാരനായ മോറിസൺ രാഷ്ട്രീയഗോദയിൽ കരുത്തുതെളിയിച്ചതും ആസ്ട്രേലിയൻ രാഷ്ട്രീയത്തിെൻറ ഇൗ പൊതുദൗർബല്യങ്ങൾ ചൂഷണം ചെയ്താണ്. 2007ൽ സിഡ്നിയിൽനിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം കാബിനറ്റിൽ കുടിയേറ്റ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കടൽ കടന്നെത്തുന്ന അഭയാർഥികൾക്ക് രാജ്യത്ത് സ്ഥിരതാമസം നിഷേധിക്കുന്ന ‘സ്റ്റോപ് ദ ബോട്ട്സ്’ നിയമം ആവിഷ്കരിച്ചത്. ഖനിവ്യവസായത്തിെൻറ പ്രോത്സാഹകനായ മോറിസൺ ഭരണത്തിലേറുന്നതോടെ പരിസ്ഥിതിവാദികളുടെയും പരിസരവാസികളുടെയും എതിർപ്പിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനിയൊരുക്കാൻ ഇന്ത്യൻ വ്യവസായി അദാനിക്ക് അനുമതി നൽകാനിടയുണ്ട്. ആദ്യം തൊഴിൽ വരെട്ട, പിന്നീടാകാം കാലാവസ്ഥ, പരിസ്ഥിതി സ്നേഹം എന്നതാണ് ലിബറൽ പാർട്ടിയുടെ പ്രഖ്യാപിതനയംതന്നെ.
രാജ്യത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സർവേയിലുടനീളം ജനം കാലാവസ്ഥ വ്യതിയാനം പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ബദ്ധശ്രദ്ധരാണെന്ന പ്രതീതിയാണുണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും ആധികാരികമായ ഒരു ഗ്രൂപ് നടത്തിയ വോെട്ടടുപ്പിൽ 23 ശതമാനം കാലാവസ്ഥയും 32 ശതമാനം ആരോഗ്യവും 31 ശതമാനം ജീവിതച്ചെലവും 25 ശതമാനം കുറ്റകൃത്യങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നമായി ഉയർത്തിക്കാട്ടിയത് വാർത്തമാധ്യമങ്ങളുടെയും രാഷ്ട്രീയനിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 25 വയസ്സിൽ താഴെയുള്ള യുവാക്കളാണ് ഇക്കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി പുലർത്തിയതെന്നതും ശ്രദ്ധേയമായി. ഇൗയനുഭവം മുന്നിൽ വെച്ച് പ്രധാനമന്ത്രിയും ഭരണകക്ഷിനേതാക്കളുമൊന്നടങ്കം വിദ്വേഷ, മതവർഗീയ വിഷലിപ്ത പ്രചാരണവുമായി ഇറങ്ങിത്തിരിച്ച ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പലരും അപലപിക്കുകയും ചെയ്തു. എന്നാൽ, അത്തരം പ്രതീക്ഷകളെല്ലാം തരിപ്പണമാക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. പ്രശ്നങ്ങെളല്ലാം ജനം തിരിച്ചറിയുകയും പരിഹാരവഴികൾ സമ്മതിക്കുകയും ചെയ്യുേമ്പാഴും തെരഞ്ഞെടുപ്പിൽ ആത്യന്തികമായി വികാരം കാര്യവിചാരത്തെ ജയിച്ചടക്കുന്നുവെന്ന അപ്രിയസത്യമാണ് ആസ്ട്രേലിയ ബോധ്യപ്പെടുത്തുന്നത്. എക്സിറ്റ് പോൾ ഫലങ്ങളുടെ ബഹളത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് കാതോർക്കുന്ന ഇന്ത്യക്കും ആസ്ട്രേലിയൻ ഫലത്തിൽ ചില സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.