ക്രിസ്തുവിന്റെ ജനനം ലോകത്തിന് സമാധാനം അറിയിച്ചുകൊണ്ടുള്ള ദൈവത്തിന്റെ ഭൂമിയിലേക്കുള്ള കടന്നുവരവാണ്. അത് ഒരു ചരിത്രസംഭവം മാത്രമല്ല; മനുഷ്യഹൃദയത്തിലേക്കുള്ള ദിവ്യസ്പർശനമാണ്.

ക്രൈസ്തവ വിശ്വാസപ്രകാരം, സ്വന്തം സൃഷ്ടിയായ മനുഷ്യരുമായുള്ള ദൈവത്തിന്റെ അനന്തമായ അടുപ്പത്തിന്റെയും കരുണയുടെയും പരമോന്നത പ്രകടനമാണിത്. തങ്ങളുടെ പിഴവുകൾ തിരിച്ചറിഞ്ഞ്, സ്നേഹത്തിന്റെ പാതയിലൂടെ മടങ്ങിവരാൻ മനുഷ്യനെ ആഹ്വാനം ചെയ്യുന്ന ദൈവത്തിന്റെ മൗനമായ വിളിയാണത് (യോഹന്നാൻ 3:16). ഈ യാഥാർഥ്യത്തിന്റെ ജീവിക്കുന്ന വേദിയാണ് ക്രിസ്തു. അവിടുന്ന് നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്വാർഥത്യാഗത്തിന്റെയും സുവാർത്തയുമായാണ് വന്നത്.

ഇസ്‍ലാമിക പശ്ചാത്തലത്തിൽ, ഈ ജനനത്തിന് മനോഹരമായ മറ്റൊരു മുഖം കാണാം. ഇസ്‍ലാമിനെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ ജനനം, ദൈവത്തിന്റെ വചനം മറിയത്തിലൂടെ ഭൂമിയിൽ വെളിപ്പെട്ടതിന്റെ പ്രഖ്യാപനമാണ് (ഖുർആൻ 3:45, 4:171). ഇസ്‍ലാമിക പാരമ്പര്യത്തിൽ, മറിയത്തിന് ജനിച്ച കുഞ്ഞിനെക്കുറിച്ച് സമൂഹം ചോദിക്കുന്ന സമയത്ത്, തൊട്ടിലിൽ കിടന്നുകൊണ്ട് സംസാരിക്കുന്ന ശിശുവായ യേശു എന്ന ചിത്രം വളരെ ശക്തമാണ് (ഖുർആൻ 19:29-33). നിസ്സഹായയായ തന്റെ അമ്മക്കുവേണ്ടി സത്യം സംസാരിക്കുന്ന മകന്റെ മുഖമാണ് ഖുർആൻ വരച്ചുകാട്ടുന്നത്. സ്വന്തം മഹത്വമല്ല, മറിച്ച് മറ്റുള്ളവരെ സംരക്ഷിക്കുന്നതിലാണ് യഥാർഥ മതത്തിന്റെ നീതി എന്ന് ഇത് പഠിപ്പിക്കുന്നു.

അപരന്റെ നന്മയിലൂടെ ദൈവത്തിലേക്ക് അടുക്കുക എന്ന യാഥാർഥ്യത്തെയാണ് മതം പ്രഖ്യാപിക്കുന്നത് (മത്തായി 25:40). സമാധാനം ലഭിക്കുന്നത് മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവിതം സമർപ്പിച്ചവരിലൂടെയാണെന്ന് ക്രിസ്തു പ്രഖ്യാപിച്ചു. ക്രൈസ്തവർ വിശ്വസിക്കുന്ന ക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും ഈ വിളിയുടെ തീവ്രതയെയാണ് അടയാളപ്പെടുത്തുന്നത് (ഫിലിപ്പിയർ 2:6-8). അതുകൊണ്ടുതന്നെ, ക്രിസ്മസ് എന്നത് അപരനുവേണ്ടിയുള്ള ഉത്സവമാണ്; അപരന്റെ കൂടെ നിൽക്കാൻ നമ്മെ ഓർമിപ്പിക്കുന്ന ആഘോഷമാണ്.

വൈവിധ്യമാർന്ന ഭൂപ്രകൃതിയും മതാചാരങ്ങളും സംസ്കാരങ്ങളും ചിന്താധാരകളും നിലനിൽക്കുന്ന കേരളത്തിൽ, നമ്മുടെ മതചിന്തകൾ അപരന്റെ നന്മക്കായി മാറേണ്ടതുണ്ടെന്ന് ഈ ക്രിസ്മസ് നമ്മെ ഓർമിപ്പിക്കുന്നു.

കേരളം എന്ന ഈ പച്ചപ്പുള്ള നാട് ചരിത്രത്തിൽനിന്ന് വലിയൊരു പാഠം പഠിച്ചിട്ടുണ്ട് -വൈവിധ്യത്തിൽ ഏകത്വം കണ്ടെത്താനുള്ള കല. ക്രിസ്മസ് ഈ പാഠത്തിന്റെ പുനരവലോകനത്തിനുള്ള സമയമാകണം. ക്രൈസ്തവ ദേവാലയങ്ങളിലെ സമാധാന ഗീതങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളിലെ കീർത്തനങ്ങളും ഇസ്‍ലാമിക പള്ളികളിലെ ബാങ്ക് വിളികളും നമ്മെ അലോസരപ്പെടുത്തുകയല്ല, മറിച്ച് ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടത്. ഇതെല്ലാം നമ്മുടെ സാമൂഹിക ഘടനയുടെ ജീവസ്പന്ദനങ്ങളാണ്.

ക്രിസ്തുവിന്റെയോ ഈസാ നബി(അ)യുടെയോ സന്ദേശം തർക്കത്തിനല്ല, മറിച്ച് ഐക്യത്തിനാണ് വേദിയൊരുക്കിയത്. സമാധാനം എന്നത് രണ്ട് മതങ്ങളിലും അദ്ദേഹം ഉയർത്തിപ്പിടിച്ച മുദ്രാവാക്യമാണ് (യോഹന്നാൻ 14:27, ഖുർആൻ 19:62). സ്വാർഥതയെ അതിജീവിച്ച്, ക്ഷമയോടെയും അനുകമ്പയോടെയും ജീവിക്കുക എന്നതാണ് ഈ സമാധാനത്തിന്റെ ആത്മാവ് (ലൂക്കോസ് 10:25-37). അപരനെ പരിഗണിക്കാത്ത ദൈവഭക്തിയും പ്രാർഥനയും അപൂർണമാണെന്ന് രണ്ട് വിശ്വാസപ്രമാണങ്ങളും നമ്മെ ഓർമിപ്പിക്കുന്നു (1 യോഹന്നാൻ 4:20, ഖുർആൻ 107:1-7).

അതുകൊണ്ട്, ഈ ക്രിസ്മസ് കാലത്ത് നമുക്കൊരു പുതിയ തീരുമാനമെടുക്കാം. വിവിധ ആരാധനാലയങ്ങളിൽനിന്ന് ഉയരുന്ന പ്രാർഥനകൾക്കിടയിലെ സാഹോദര്യത്തിന്റെ മർമരം കേൾക്കാൻ ശ്രമിക്കാം. നമ്മുടെ വീടുകളിലെ വിളക്കുകളും അലങ്കാരങ്ങളും ആഘോഷത്തിന്റെ ചിഹ്നങ്ങൾ മാത്രമല്ല, ഹൃദയങ്ങളെ പ്രകാശിപ്പിക്കാനുള്ള ആഹ്വാനവുമാകട്ടെ. ഒരു മുസ്‍ലിം സുഹൃത്ത് തന്റെ ക്രൈസ്തവ അയൽവാസിക്ക് ക്രിസ്മസ് ആശംസകൾ നേരുമ്പോഴോ, ഒരു ക്രൈസ്തവ കുടുംബം തങ്ങളുടെ മുസ്‍ലിം സഹപ്രവർത്തകനെ ക്രിസ്മസ് സദ്യക്ക് ക്ഷണിക്കുമ്പോഴോ ആണ് യഥാർഥത്തിൽ ക്രിസ്തുവിന്റെ സന്ദേശം അർഥവത്താകുന്നത്.

മതവിശ്വാസങ്ങളുടെ വ്യത്യസ്ത ഭാഷകൾ നമ്മെ വേർപെടുത്തരുത്. അവ നമ്മുടെ സാമൂഹിക ജീവിതത്തിലെ വ്യത്യസ്ത നിറങ്ങളാണ്. ഈ നിറങ്ങളെല്ലാം ഒന്നിച്ചുചേർന്ന് മനോഹരമായ ഒരു സൗഹൃദചിത്രം രൂപപ്പെടുത്താനുള്ള അവസരമായി ഈ ക്രിസ്മസ് മാറട്ടെ. ദൈവത്തിന്റെ ഭൂമിയിലേക്കുള്ള ഈ കടന്നുവരവ് നമ്മെ പരസ്പരം അടുപ്പിക്കുന്ന പാലമായി മാറട്ടെ.

സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവാഹകനായ യേശുക്രിസ്തുവിനെ ഓർമിക്കുന്ന ഈ പുണ്യസമയം, നമ്മുടെ നാടിന് ശാന്തി നൽകട്ടെ. അപരനോടുള്ള സ്നേഹമാണ് ഏറ്റവും വലിയ ദൈവഭക്തിയെന്ന സത്യത്തിലേക്ക് നമ്മെ എല്ലാവരെയും ഇത് നയിക്കട്ടെ (മർക്കോസ് 12:31, ഖുർആൻ 21:107).

ശാന്തിയും സൗഹൃദവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

Tags:    
News Summary - The Gospel of Friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.