‘‘ആചാരപരമായ ധാർമികത എന്നത് ധാർമിക നിഷ്ക്രിയത്വത്തിെൻറ മറ്റൊരു പേരാണ്. ധാർ മികത ആചാരപരമായ ധാർമികതയായി മാത്രം നിലവിലുള്ള എല്ലാ ഉദാഹരണങ്ങളുടെയും കാര്യ ത്തിൽ ഇതു സത്യമാകുന്നു’’
–ഡോ. ബി.ആർ. അംബേദ്കർ
നവോത്ഥാനം തുടർച്ചയായ ഒരു ചിന് താപ്രക്രിയയാണ്. സമൂഹത്തിൽ അനുസ്യൂതം അതു തുടരേണ്ടതുണ്ട്. ശാസ്ത്രീയ ചിന്താരീതിയും ആ ധുനിക ജനാധിപത്യമൂല്യങ്ങളും ഇഴ ചേരുേമ്പാഴാണ് മെച്ചപ്പെട്ട സമൂഹമായി അത് പരിവർത ്തിക്കപ്പെടുന്നത്. പൂർത്തീകരിക്കേണ്ട പദ്ധതിയായി ‘ഇന്ത്യൻ ജ്ഞാനോദയം’ മാറിത്തീരണ മെങ്കിൽ പുരോഗമനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും പുരാതന ലോകബോധത്തെ കൈവിട്ട ് ആധുനിക ലോകബോധവും പ്രപഞ്ചവീക്ഷണവും കൈക്കൊള്ളുകയും വേണം. വിശ്വാസങ്ങളും ആചാരാ നുഷ്ഠാനങ്ങളും മതബോധങ്ങളും മേൽക്കൈ നേടാൻ ശ്രമിക്കുേമ്പാൾ ജനാധിപത്യസമൂഹത്തിെ ൻറ നിലനിൽപിന് നാം പ്രാധാന്യം നൽകേണ്ടത് ഭരണഘടന തത്ത്വങ്ങൾക്കാവണം. പുതിയ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ ആധുനികസമൂഹം എന്ന നിലക്ക് ഭരണഘടനയെയും അത് മുന്നോട്ടുവെക്കുന്ന ആധാരതത്ത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യവിചാരങ്ങളെയും ആയിരിക്കണം ഉയർത്തിപ്പിടിക്കേണ്ടത്.
കാലങ്ങളായി ഇന്ത്യൻസമൂഹത്തെ ക്രൂരമായി ഭരിച്ചത് ആചാരാനുഷ്ഠാനങ്ങളായിരുന്നു. അവ മനുഷ്യജീവിതത്തെ പരിമിതപ്പെടുത്തി പുരാതന ലോകക്രമത്തിൽ തന്നെ ജീവിതം നിലനിർത്താൻ നിരന്തരം ഉപദേശിച്ചുപോന്നു. കൊടിയ ആചാരങ്ങളിൽനിന്ന് വിട്ടുപോന്നതാണ് ഒരുപരിധി വരെയെങ്കിലും ജനാധിപത്യത്തെ പിൻപറ്റുന്നതിന് നമ്മെ പ്രാപ്തരാക്കിയത്. മതശക്തികൾ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആയുധമാക്കി ജനാധിപത്യക്രമത്തിനെതിരെ യുദ്ധസന്നാഹങ്ങൾ തയാറാക്കുേമ്പാൾ നമ്മുടെ ഏകാശ്രയമായി മുന്നിലുള്ളത് ഭരണഘടനയാണ്. ആചാരനിയമങ്ങൾ ഉഗ്രരൂപം പ്രാപിക്കാൻ തയാറാവുേമ്പാൾ ക്ഷേത്രങ്ങളിലെയും അവിടെ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും വിമർശനാത്മകമായി പരിശോധിക്കുകയും യഥാർഥ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ ജനാധിപത്യവിശ്വാസിയുടേയും കർത്തവ്യമാണ്.
ആരുടേതാണ് ക്ഷേത്രങ്ങൾ?
മുഴുവൻ ‘ഹിന്ദു’ സമുദായത്തിേൻറതുമാണ് ക്ഷേത്രങ്ങൾ എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, ബ്രാഹ്മണരുടെ കൈകാര്യകർത്തൃത്വത്തിൽ നടന്നുവന്ന ക്ഷേത്രങ്ങളിലൊന്നും ഭൂരിഭാഗം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ദലിതരും പിന്നാക്ക ജാതിവിഭാഗങ്ങളും പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന വിശ്വാസങ്ങളും സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമാണ് നിലനിന്നിരുന്നത്. അയിത്താചരണത്തിെൻറ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. ബ്രാഹ്മണേതരരായ സാധാരണ ജനങ്ങൾക്ക് ബ്രാഹ്മണക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ട ആവശ്യവും ഒരർഥത്തിൽ ഉണ്ടായിരുന്നില്ല. സാമാന്യജനവിഭാഗങ്ങൾക്ക് അവരുടേതായ നിരവധി ദൈവസങ്കൽപങ്ങളുണ്ടായിരുന്നു. കാളിയും കൂളിയും അയ്യനും മറുതയും മാടനും ചാത്തനും അങ്ങനെ നിരവധി ദൈവസങ്കൽപങ്ങളുടെ ഉടമകളായിരുന്നു കീഴാള ജനവിഭാഗങ്ങൾ. യാഗവും യജ്ഞവുമായി നടന്നിരുന്ന ബ്രാഹ്മണർ വളരെ പിൽക്കാലത്ത് മാത്രമാണ് താന്ത്രികാചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിച്ചത്. ബൗദ്ധരും ജൈനരും സൃഷ്ടിച്ച ദേവതാരാധനകളെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ദേവതാസങ്കൽപങ്ങളെയും സ്വാംശീകരിക്കുകയും ചെയ്തുകൊണ്ടാണ് ബ്രാഹ്മണ പൗരോഹിത്യം കാലക്രമത്തിൽ ക്ഷേത്രഭരണം കൈയാളിയത്. വിപുലമായ കാവുപാരമ്പര്യങ്ങൾ നിലനിന്നിരുന്ന കേരളത്തിലെ പ്രകൃതിനിഷ്ഠമായ ആരാധനാക്രമങ്ങളെ ധർമശാസ്ത്ര വ്യവഹാരങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കുന്നതിനായി ബ്രാഹ്മണ്യം കണ്ടെത്തിയ ഉചിതമാർഗമായിരുന്നു ശുദ്ധാശുദ്ധി നിയമങ്ങൾക്കനുസൃതമായ ക്ഷേത്രാചാരങ്ങൾ.
തന്ത്രത്തിൽ നിന്ന് ദൈവത്തെ മോചിപ്പിച്ച ഗുരു
കേരളത്തിലെ തന്ത്രഗ്രന്ഥങ്ങൾ പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരുന്നത് പ്രതിഷ്ഠ ചെയ്യാൻ അധികാരി ബ്രാഹ്മണൻ മാത്രമാണെന്നാണ്. ഈ തന്ത്രവിധിയെ മറികടന്നാണ് നാരായണഗുരു അരുവിപ്പുറത്ത് വിപ്ലവാത്മകമായ പ്രതിഷ്ഠ നടത്തിയത്. പിന്നീട് ഗുരു ബിംബങ്ങളിൽനിന്ന് വിഗ്രഹമാതൃകകളെ കണ്ണാടിയിലേക്കും കേവലം വിളക്കിലേക്കും ഒക്കെ പരിവർത്തിപ്പിച്ചു. മുഖം കാണാവുന്ന കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ബ്രാഹ്മണ താന്ത്രികവിദ്യക്ക് സങ്കൽപിക്കാനാവാത്ത തലമാണ് ഗുരു ഭാവന ചെയ്തത്. ദേവീസങ്കൽപത്തിലും മറ്റും ശിലയിൽ കണ്ണാടിബിംബം നിർമിക്കാറുണ്ടെങ്കിലും ഗുരുവിെൻറ കണ്ണാടി പ്രതിഷ്ഠ തികച്ചും വ്യത്യസ്തമായിരുന്നു.
തന്ത്രത്തിലെ പല സങ്കൽപങ്ങളെയും ഇത്തരത്തിൽ ഗുരു വിമർശനവിധേയമാക്കുന്നുണ്ട്. പ്രതിഷ്ഠാമുഹൂർത്ത സങ്കൽപം അത്തരത്തിലൊന്നാണ്. ഒരിക്കൽ ഗുരു തിരുവനന്തപുരത്ത് പ്രതിഷ്ഠ നടത്തി. അന്നവിടെ ഉണ്ടായിരുന്ന ത്രിവേദിയായ ഒരാൾ പ്രതിഷ്ഠക്ക് അനുകൂലമായ ദിവസമല്ലല്ലോ ഇന്ന് എന്നാരാഞ്ഞപ്പോൾ ഗുരു പറഞ്ഞ മറുപടി: ‘കുട്ടി ജനിച്ച ശേഷമല്ലേ ജാതകം നോക്കുക; മുഹൂർത്തം നോക്കി ജനിക്കാറില്ലല്ലോ?’ എന്നാണ്. മറ്റൊരിക്കൽ ഒരു ഭക്തെൻറ വീട്ടിൽ ചെന്നപ്പോൾ അവിടെ സർപ്പംപാട്ടും സർപ്പംതുള്ളലും നടക്കുകയായിരുന്നു. ധാരാളം ഇളനീരും പൂക്കുലകളും െചലവാകുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ഗുരു പറഞ്ഞത്, തൂപ്പ് ഒടിച്ചുകൊടുത്താലും തുള്ളുമെന്നാണ്. പാക്കുണ്ടാകുന്ന പൂക്കുലകൾ നഷ്ടപ്പെടുത്തേണ്ടതില്ലെന്നും തുള്ളുേമ്പാൾ തലയിൽ ഇളനീര് ഒഴിക്കേണ്ടതില്ലെന്നും കരിക്കെല്ലാം നാളികേരമാവട്ടെ എന്നും ഗുരു നിർദേശിച്ചു.
1908ൽ എസ്.എൻ.ഡി.പി യോഗത്തിനയച്ച സന്ദേശത്തിൽ ഗുരു സ്പഷ്ടമാക്കിയത്: ‘ക്ഷേത്രങ്ങൾ പഴയ സമ്പ്രദായത്തിൽ വളരെ പണം ചെലവ് ചെയ്തുണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്’ എന്നാണ്. ഗുരു പ്രതിഷ്ഠ കഴിച്ച് നൽകണമെന്നാവശ്യപ്പെട്ട് 1921ൽ ചിലർ ശിവഗിരിമഠത്തിലെത്തിയപ്പോൾ ഗുരു ചോദിച്ചത്, ‘ഇരുട്ടടച്ച വവ്വാലിെൻറ നാറ്റമുള്ള ക്ഷേത്രങ്ങൾകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ’ എന്നാണ്. 1917ൽ തന്നെ ‘ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്’ എന്ന് ഗുരു പ്രഖ്യാപിച്ചിരുന്നു. ഒന്നുകൂടി ഗുരു പറഞ്ഞുവെച്ചു: ‘ക്ഷേത്രങ്ങൾ ജാതിവ്യത്യാസത്തെ അധികമാക്കുന്നു’ എന്ന്. ‘പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം’ എന്ന ഗുരുവിെൻറ വാക്കുകളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
വി.ടി. ഭട്ടതിരിപ്പാടാകട്ടെ ‘അമ്പലങ്ങൾക്ക് തീ കൊളുത്താം’ എന്ന പ്രയോഗത്തിലൂടെ ക്ഷേത്രാചാരങ്ങളെ നിരസിച്ചു. പാഞ്ഞാൾ യാഗത്തെ വി.ടി. പരിഹസിച്ചത് ‘പാഞ്ഞാൾ പാടത്തെ കശാപ്പ്ശാല’ എന്നാണ്. ബ്രഹ്മാനന്ദസ്വാമി ശിവയോഗി ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയെ നിഷേധിച്ചത് ഇങ്ങനെ: ‘നിങ്ങൾ ക്ഷേത്രനിർമാണം ചെയ്ത് വിഗ്രഹാരാധന ചെയ്യുവാൻ പുറപ്പെടുന്നത് തെറ്റാണ്. വിഗ്രഹാരാധനകൊണ്ട് ഇഹലോകസുഖവുമില്ല, പരലോകസുഖവുമില്ല. വിഗ്രഹാരാധന കൊണ്ട് രോഗശാന്തിയും ഉണ്ടാവുകയില്ല. ഉണ്ടാകുമെങ്കിൽ ബ്രാഹ്മണരും ഹിന്ദുരാജാക്കന്മാരും ഡോക്ടർ, നാട്ടുവൈദ്യർ എന്നിവരെക്കൊണ്ട് ചികിത്സിക്കുകയില്ല. വിഗ്രഹാരാധനകൊണ്ട് സന്താനസമൃദ്ധിയും ഉണ്ടാകയില്ല. ഉണ്ടാകുമെങ്കിൽ ബ്രാഹ്മണരുടെ ഇടയിലും ചില ഹിന്ദുരാജാക്കന്മാരുടെയിടയിലും സന്തതിയില്ലാതെ വരുവാനോ ചിലരുടെ വംശനാശം തന്നെ വരുവാനോ സംഗതിയില്ല.
വിഗ്രഹാരാധനകൊണ്ട് ചിത്തശുദ്ധി, സമദൃഷ്ടി, ജ്ഞാനം മുതലായ ഗുണങ്ങളും ഉണ്ടാകയില്ല. ഉണ്ടാകുമെങ്കിൽ ബ്രാഹ്മണർ ഒരേ ജാതിയായ മനുഷ്യരിൽ ചിലരെ ഇന്നും നീ ശ്രൂദ്രൻ, നീ നികൃഷ്ടൻ, നിന്നെ തൊട്ടാൽ കുളിക്കണം, നീ ഈഴവൻ, നിനക്ക് അരികിൽ വരാൻ പാടില്ല, ദൂരെ പോ എന്നൊക്കെ പറഞ്ഞ് വിലക്കുകയും ഇല്ല.’ ബ്രഹ്മാനന്ദസ്വാമികൾ തുടർന്ന് വ്യക്തമാക്കുന്നത്: ‘‘....ബിംബപ്രതിഷ്ഠ ചെയ്യുന്ന ആചാര്യന്മാരെയും രോഗാദ്യരിഷ്ടതകൾ പിടിപെട്ടുകാണുന്നു. അവയെ നീക്കാൻ അവർക്ക് ശക്തി കാണുന്നില്ല. വിഗ്രഹത്തിനു ഒന്നും കഴികയില്ല. പ്രസിദ്ധപ്പെട്ട ചില ക്ഷേത്രങ്ങളിൽ കള്ളന്മാർ കടന്ന് അനവധി ധനം കട്ടുകൊണ്ട് പോയതായി കാണുന്നു.’’ ധനം അപഹരിച്ചുകൊണ്ട് കള്ളന്മാർ പോകുേമ്പാൾ പോലും അതു തടയാൻ വിഗ്രഹത്തിന് കഴിയുന്നില്ല എന്നാണ് ബ്രഹ്മാനന്ദസ്വാമി ശിവയോഗിപറയുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.