നരേന്ദ്ര മോദി സർക്കാറിെൻറ അവസാനനാളുകളിലെ പുതിയ തന്ത്രം എന്താണെന്നു നോക്കുക. ക ഴിഞ്ഞ നാലു വേനൽക്കാലത്തിനപ്പുറം നൽകിയ വാഗ്ദാനപ്പെരുമ ഴ ജനം മറന്നുകഴിഞ്ഞ സമ യത്ത് സംവരണവും േക്വാട്ടകളുമൊക്കെയായി സർക്കാർ അവതരിച്ചിരിക്കുന്നു. വാഗ്ദാനം ചെ യ്ത തൊഴിലുകളും റേഷനും ഭവനപദ്ധതികളും മറ്റ് അത്യാവശ്യ കാര്യങ്ങളും എവിടെ? ഒന്നുമ ില്ലെന്നുതന്നെ പറയാം. പകരം നമ്മുടെ മുന്നിലുള്ളത് കലാപങ്ങളും സാമൂഹിക അരാജകത്വവു മാണ്. അധികാരികളെ വെല്ലുവിളിക്കുന്ന ജനങ്ങൾ ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെ കണ്ടാലും കല്ലെറിയുന്ന അവസ്ഥയാണ് ചിലയിടങ്ങളിൽ. സമീപകാലത്ത് ഉത്തർപ്രദേശിൽ രോഷാകുലരായ ജനക്കൂട്ടം കല്ലെറിഞ്ഞും മാരകമായി പരിക്കേൽപ്പിച്ചും ഒരു പൊലീസുകാരനെ യമപുരിയിലേക്ക് അയച്ചു. ഏതായാലും ഇതിന് കാരണക്കാരായവർ ചൈനയിൽനിന്നോ പാകിസ്താനിൽനിന്നോ കെട്ടിയെടുത്തവരാണെന്നു പറയാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധൈര്യപ്പെട്ടിട്ടില്ല.
താഴെക്കിടയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ ജനക്കൂട്ടം ലക്ഷ്യമിടുകയാണ്. പല നിലയിലും സംരക്ഷണ കവചമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ തൊടാൻ ആരും ധൈര്യപ്പെടുന്നില്ല. കൃത്രിമമായ വാഗ്ദാനങ്ങളാണ് ഭരണകേന്ദ്രങ്ങളിൽനിന്ന് വരുന്നത്. ഒട്ടും ആത്മാർഥതയില്ലാത്ത സ്വരങ്ങൾ. മോദി സർക്കാറിെൻറ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും മതിയായ റേഷൻ വിതരണം ഉണ്ടാവുകയും ജലവിതരണം ഉൾപ്പെടെ മറ്റു അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്നുവെങ്കിൽ ജനങ്ങൾ ഇങ്ങനെ പരസ്പരം കടിച്ചുകീറുകയില്ലായിരുന്നുവെന്നാണ് തോന്നുന്നത്. ഒടുവിൽ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണവും പല നിലയിൽ കെട്ടുപിണഞ്ഞിരിക്കുകയാണ്. അരാജകത്വവും രക്തച്ചൊരിച്ചിലുമാണ് ഇത് ക്ഷണിച്ചുവരുത്തുക.
ഉടൻ പരിഹരിക്കപ്പെടേണ്ട അടിസ്ഥാന പ്രശ്നങ്ങൾ നിരവധിയാണ്. കുഞ്ഞുങ്ങൾ പാലിനു പകരം കീടിനാശിനി കലർന്ന വെള്ളമാണ് കുടിക്കേണ്ടിവരുന്നത്. മധ്യപ്രദേശിൽ ഒരു കുഞ്ഞ് വിശന്നപ്പോൾ അറിയാതെ വിഷം എടുത്തുകഴിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുതിച്ചുയരുന്ന സമ്പദ്ഘടനയെക്കുറിച്ച് നാം വാചാലമാകുേമ്പാൾ അർധ പട്ടിണിയിലോ മരണത്തിന് അടുത്തോ എത്തിയ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഇതാണോ നമ്മുടെ സാമ്പത്തിക വളർച്ച.
രാജ്യത്തെ സമ്പന്നർ ജീവിതം അടിച്ചുപൊളിക്കുകയാണ്. അവരുടെ ആഡംബര വിവാഹങ്ങൾക്കോ വിരുന്നുകൾക്കോ ഒരു കുറവുമില്ല. അംബാനിമാരും അനുഷ്ക ശർമയും ദീപിക പദുകോണും പ്രിയങ്ക ചോപ്രയും കപിൽ ശർമയുമൊക്കെ ഉദാഹരണങ്ങൾ മാത്രം. അവർ പണത്തിെൻറ ഹുങ്ക് കാണിക്കുേമ്പാൾ പാവപ്പെട്ട ഗ്രാമീണർ ഒരു നേരത്തെ അന്നത്തിന് പ്രയാസപ്പെടുകയാണ്. പ്രശസ്തരായ ദമ്പതികൾ അവരുടെ വിവാഹച്ചടങ്ങുകൾ തീരുമാനിക്കുേമ്പാൾ തന്നെ അതിെൻറ വിശദവിവരങ്ങൾ നാം അറിയുന്നു. ഇതിന് വേണ്ടത്ര പ്രസിദ്ധി ലഭിക്കാനായി കഴിയുന്നത്ര തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. അവർ എന്തു വസ്ത്രം ധരിക്കുന്നു, എന്തു ഭക്ഷണം കഴിക്കുന്നു, ആരെല്ലാം ആശീർവദിക്കുന്നു എന്നിവയെല്ലാം മാധ്യമങ്ങൾ ആഘോഷിക്കുന്നു. എന്നാൽ ഇവർക്ക് മാത്രമാണോ വിവാഹസ്വപ്നമുള്ളത്? ചെേമ്പാട്ടിയും തയ്യൽക്കാരനും പട്ടാളക്കാരനുമൊക്കെ വിവാഹം കഴിക്കുന്നത് വാർത്തകളല്ലല്ലോ?
2019ലെ തെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ മതിഭ്രംശമുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികൾ എന്തൊക്കെയായിരിക്കും കാട്ടിക്കൂട്ടുന്നത്. എന്തൊക്കെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായിരിക്കും നമ്മുടെ മുമ്പിലെത്തുക. പൂവണിയാൻ പോകാത്ത എന്തൊക്കെ പദ്ധതികൾ ഉണ്ടാവും. എത്രയെത്ര ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അരങ്ങേറും. മതത്തിെൻറയും ജാതിയുടെയും സമുദായത്തിെൻറയും പേരിൽ എത്ര ജീവനുകളായിരിക്കും നഷ്ടപ്പെടുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.