കഴിഞ്ഞയാഴ്ച നടന്ന ഭോപാൽ-ഉൈജ്ജൻ െട്രയിൻ സ്ഫോടനത്തോടെയാണ് സംഭവപരമ്പരകളുടെ തുടക്കം. െട്രയിനിലുണ്ടായത് സ്ഫോടനമല്ലെന്നും ഷോർട്ട് സർക്യൂട്ട് ആണെന്നുമായിരുന്നു മധ്യപ്രദേശ് എസ്.പി കൃഷ്ണവേണിയുടെയും െട്രയിൻ യാത്രക്കാരുടെയും അഭിപ്രായം. എന്നാൽ, െട്രയിനിലുണ്ടായത് ഭീകരാക്രമണമാണെന്ന് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് വിശേഷിപ്പിച്ചതോടെ കാര്യങ്ങളുടെ ഗതിമാറി. പൊലീസ് ഭാഷ്യവും മാറി. ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന അലീഗഢ്, കാൺപൂർ സ്വദേശികളായ നാലുപേരെ ഹൊഷങ്കബാദ് ജില്ലയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തിൽ കാൺപൂരിൽ സൈഫുല്ല എന്ന ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾ ഐ.എസ് അംഗമാണെന്നും മധ്യപ്രദേശ് പൊലീസ് പറഞ്ഞു.
തൊട്ടുപിന്നാലെ, ലഖ്നോവിലെ താകൂർഗഞ്ചിൽ സൈഫുല്ലയുടെ ഒളിത്താവളം കണ്ടെത്തുകയും അവിടെ വലിയ സന്നാഹത്തോടെ നടത്തിയ നടപടികൾക്കൊടുവിൽ വെടിവെച്ചുകൊല്ലുകയും ചെയ്തു. ഇത്രയുമാണ് പൊലീസ് ഭാഷ്യത്തിെൻറ രത്നച്ചുരുക്കം.
എന്നാൽ, ഏറ്റുമുട്ടൽ നടന്ന ശേഷം അഭിഭാഷകർ അടങ്ങുന്ന രിഹായിമഞ്ചിെൻറ വസ്തുതാന്വേഷണ സംഘം നടത്തിയ സന്ദർശനത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നു. 10 ചോദ്യങ്ങളാണ് ഞങ്ങൾ ഉന്നയിച്ചത്:
പത്തുചോദ്യങ്ങൾ
(പൊലീസ് ഭാഷ്യമനുസരിച്ച്, ഭോപാലിൽ സ്ഫോടനം നടത്തിയ സൈഫുല്ല അഞ്ചുമണിക്കൂർകൊണ്ട് ലഖ്നോവിൽ എത്തിയിരിക്കണം. അത് അസാധ്യമാണ്. ഒരുകാര്യം കൂടി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. തടങ്കലിലായിരിക്കെ സൈഫുല്ല കാൺപൂരിലുള്ള തെൻറ സഹോദരനുമായി ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സഹോദരൻ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത് സൈഫുല്ല ഫോണിൽ സംസാരിച്ചില്ലെന്നാണ്. സൈഫുല്ലയുടെ നമ്പറിൽനിന്ന് കാൾ വന്നപ്പോൾ, ‘സംജാവോ അപ്നെ ഭായിക്കൊ, ഇസ് ശഹാദത്ത് ചാഹ്താ ഹെ’(മരിക്കാൻ പോകുന്നു എന്ന കാര്യം സഹോദരനെ അറിയിച്ചേക്കൂ) എന്ന് മറ്റാരോ പറയുന്നതാണ് താൻ കേട്ടതെന്ന് സഹോദരൻ പറയുന്നു. കൊല്ലപ്പെടുമ്പോൾ സൈഫുല്ല ഒറ്റക്കാണ് ആ വീട്ടിലുണ്ടായിരുന്നതെന്ന് പറയുന്നു. അപ്പോൾ, സഹോദരൻ ഫോണിലൂടെ കേട്ടുവെന്ന് പറയുന്ന അപരശബ്ദം ആരുടേതാണ്?)
ലഖ്നോ ഏറ്റുമുട്ടലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പും
യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനാണ് ലഖ്നോവിൽ വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ചത് എന്നാണ് ഞങ്ങളുടെ പക്ഷം. ഐ.ബിയും ആർ.എസ്.എസും ചേർന്നാണ് അത് സംഘടിപ്പിച്ചതെന്നാണ് എെൻറ അഭിപ്രായം. അത് അപ്രതീക്ഷിതമായ സംഭവമല്ല. ആറാംഘട്ട പോളിങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പേരിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമെന്ന് രിഹായി മഞ്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അത് സംഭവിക്കുകതന്നെ ചെയ്തു. ഉത്തർപ്രദേശ് ബി.ജെ.പി കൈയിലാക്കുകയും ചെയ്തിരിക്കുന്നു. കൃത്യമായും വർഗീയധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി അധികാരം പിടിച്ചത്. മുസ്ലിംകളെ മുഴുവൻ രാജ്യത്തുനിന്ന് ഓടിച്ചശേഷം അവരുടെ വസ്തുവകകൾ ഹിന്ദുക്കൾക്കിടയിൽ വീതംവെച്ചു നൽകുമെന്നാണ് ബി.ജെ.പി പ്രവർത്തകർ രഹസ്യമായി പ്രചരിപ്പിച്ചിരുന്നത്. ആ പ്രചാരണങ്ങൾ ഫലം കണ്ടു എന്നുതന്നെ വേണം കരുതാൻ. അതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ലഖ്നോ ഏറ്റുമുട്ടൽ നടക്കവേ, സൈഫുല്ല ഭീകരനാണെന്നും അയാൾ ഐ.എസ് അംഗമാണെന്നും വരുത്താൻ മാധ്യമങ്ങൾ വെപ്രാളപ്പെടുകയുണ്ടായി.
‘‘മകെൻറ മൃതദേഹം ഏറ്റുവാങ്ങില്ല’’
മാധ്യമപ്രചാരണങ്ങളിൽ സൈഫുല്ലയുടെ പിതാവ് സർതാജ് പോലും പകച്ചുപോയി.
ഭീകരവാദിയായ മകെൻറ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ ആദ്യത്തെ പ്രതികരണം. അത് വ്യാപകമായി ആഘോഷിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അതിനെ പ്രശംസിച്ച് പ്രസ്താവന നടത്തി. യഥാർഥത്തിൽ, പൊലീസിനെ ഭയന്നാണ് സർതാജ് അത്തരമൊരു പ്രസ്താവന നടത്തിയത്.
ഞങ്ങൾ സർതാജിെൻറ വീട്ടിൽ പോയപ്പോൾ, സർതാജ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘എെൻറ മകൻ പോയി. അവൻ ഇനി തിരിച്ചുവരില്ല. എെൻറ സഹോദരെൻറയും അവരുടെ രണ്ട് മക്കളുടെയും അവസ്ഥ നോക്കൂ’’ കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സംഭവം വെളിപ്പെട്ടത്. ഏറ്റുമുട്ടലിന് പിന്നാലെ, സർതാജിെൻറ സഹോദരെൻറ വീട്ടിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരിക്കുന്നു. വീട്ടുകാരുമായി, ഫോണിലോ നേരിട്ടോ സംസാരിക്കാൻ അനുവാദമില്ല. അന്യായമായ തടങ്കലാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. സഹോദരെൻറ അവസ്ഥയിൽ മനസ്സുവെന്താണ് സർതാജ് മകെൻറ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്ന പ്രസ്താവന നടത്തിയത്. എന്നാൽ, ആ പ്രസ്താവനക്ക് പിന്നിലെ കാരണമന്വേഷിക്കാൻ ആരുമുണ്ടായില്ലെന്നത് നിർഭാഗ്യകരം. ഞങ്ങൾ അപ്പോൾതന്നെ ഇ^മെയിൽ വഴി കാൺപൂർ പൊലീസിെൻറ നടപടിക്കെതിരെ അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകി.
രിഹായി മഞ്ച്
2008ലാണ് രിഹായി മഞ്ച് രൂപവത്കരിക്കപ്പെടുന്നത്. അന്ന് മായാവതിയായിരുന്നു മുഖ്യമന്ത്രി. ലഖ്നോ സ്ഫോടന പരമ്പരകളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന പേരിൽ ഏതാനും യുവാക്കളെ യു.പി പൊലീസ് പിടികൂടി. അവർക്കുവേണ്ടി കേസുകൾ വാദിക്കാനും നിരപരാധിത്വം തെളിയിക്കാനും ആരും മുന്നോട്ടുവരാത്ത സാഹചര്യമാണുണ്ടായിരുന്നത്. അവരുടെ കേസുകൾ ഏറ്റെടുക്കുന്നതിനെ ലഖ്നോ ബാർകൗൺസിൽ എതിർത്തു. എന്നാൽ, ഞാൻ വഴങ്ങിയില്ല. അവരുടെ കേസുകൾ ഏറ്റെടുത്തു. ഒരുപാട് എതിർപ്പുകൾ ഉയർന്നു.
േപ്രാസിക്യൂഷൻ സമർപ്പിച്ച ഒരേയൊരു തെളിവ്, കുറ്റാരോപിതരിൽനിന്ന് ലഭിച്ചതെന്ന് പറയുന്ന, മായാവതിയുടെ വസതിയുടെ രേഖാചിത്രമായിരുന്നു. ഇത്തരം തെളിവുകൾ കോടതിയിൽ നിലനിൽക്കുകയില്ല. േപ്രാസിക്യൂഷൻ വാദം തള്ളിപ്പോയി. ഏഴുപേരാണ് അന്ന് കുറ്റമുക്തരാക്കപ്പെട്ടത്. അതോടെ എതിർപ്പ് ശക്തമായി. ഒരിക്കൽ ഒരു സംഘമാളുകൾ എന്നെ കായികമായി ആക്രമിച്ചു. അവരിൽ നാല് അഭിഭാഷകരുമുണ്ടായിരുന്നു. അവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചു. പിന്നീട് അവർ കുറ്റം സമ്മതിച്ചു. ഞാൻ അവർക്ക് മാപ്പുനൽകി. കുറ്റമുക്തരാക്കപ്പെട്ട ആ നാലുപേർ ഇന്ന് എന്നോടൊപ്പം, രിഹായി മഞ്ചിെൻറ ഭാഗമായി പ്രവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.