കേരളത്തിൽ സംസ്കരിച്ചത് 59,000 കിലോ കോവിഡ് മാലിന്യം

സംസ്ഥാനത്ത് കോവിഡ് ബാധിതരിൽനിന്നും നിരീക്ഷണത്തിലുള്ളവരിൽ നിന്നുമായി ശേഖരിച്ച് സംസ്കരിച്ചത് 59,000 കിലേ ാ ബയോമെഡിക്കൽ മാലിന്യം. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെ കോവിഡ് ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന ഇന ്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നേതൃത്വത്തിലുള്ള ‘ഇമേജ്’ അഥവ ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലിയുടെ വെള്ളിയാഴ്ച വരെ യുള്ള കണക്കാണിത്.

ഒന്നര മുതൽ രണ്ടു ടൺ വരെ മാലിന്യം പ്രതിദിനമെത്തുന്നു. കോവിഡ് മാലിന്യവുമായി മല്ലിട്ട് അതിസുരക്ഷയോടെ സംസ്കരണ തിരക്കിലാണ് ഇമേജിലെ 60 ജീവനക്കാർ. എട്ട് ട്രക്കുകളാണ് സംസ്ഥാനത്തെ 104 കോവിഡ് കെയർ സെൻററുകളിലെ മാലിന്യശേഖരണത്തിന് പ്രതിദിനം എത്തുന്നത്. മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക ബാരലുകൾ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. ഇവ ശേഖരിച്ച് പാലക്കാട് കഞ്ചിക്കോട് മാന്തുരുത്തിയിലെ ഇമേജിെൻറ സംസ്കരണ ശാലയിലെത്തിക്കുകയാണ് ചെയ്യുന്നത്. മാസ്കും ശരീര സംരക്ഷണ കവചങ്ങളുമടക്കം അതിസുരക്ഷയോടെയാണ് ശേഖരണം. പൂർണമായി അടച്ച വാഹനമാണ് ഉപയോഗിക്കുന്നത്.

ദേശീയ-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഓൺലൈൻ നിരീക്ഷണത്തിലാണ് കഞ്ചിക്കോട്ടെ ഇമേജ് ശാലയിലെ സംസ്കരണം. അഞ്ച് ഇൻസിനറേറ്ററുകളും ഖരമാലിന്യം രോഗാണുമുക്തമാക്കുന്ന അഞ്ച് ‘ഓട്ടോൈക്ലവ് ’ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ലാഭേച്ഛയില്ലാതെ, ചെലവാകുന്ന തുക മാത്രം വാങ്ങിയാണ് വർഷങ്ങളായി 1700ഓളം സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കുന്നതെന്ന് ഇമേജ് സെക്രട്ടറി ഡോ. കെ.പി. ഷറഫുദ്ദീൻ ‘മാധ്യമ’േത്താട് പറഞ്ഞു. കോവിഡ് വന്നതോടെ സുരക്ഷ നടപടികൾ കർശനമാക്കി. ഇതിെൻറ ഭാഗമായി ചെലവ് ഏറെ കൂടിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് ദൗത്യത്തിൽ ഇതുവരെ ഒരു ജീവനക്കാനും ആരോഗ്യഭീഷണി ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ ഡോ. വി.യു. സീതി പറഞ്ഞു. വർഷങ്ങളായി സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇമേജ്.

Tags:    
News Summary - Covid 19 medical waste-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.