ചെന്നൈ: നീറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പുതുക്കോട്ട ആലങ്കുടി കളഭം ഗ്രാമത്തിലെ ഗണേശെൻറ മകൾ ഹരിഷ്മശ്രീ(17)യാണ് ജീവനൊടുക്കിയത്.
ഒാൺലൈനിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യവെ പാസ്വേഡ് മറന്നു. ഇതോടെ പിതാവ് വഴക്കുപറഞ്ഞു. സുഹൃത്തുക്കൾക്കെല്ലാം ഹാൾ ടിക്കറ്റ് ലഭ്യമാവുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് ആഗസ്റ്റ് 29ന് ഹരിഷ്മശ്രീ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിഷം കഴിക്കുകയായിരുന്നു. പുതുക്കോട്ട ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരണം.
അതേസമയം, കടുത്ത വയറുവേദന സഹിക്കാനാവാതെ മകൾ ആത്മഹത്യ ചെയ്തതായാണ് ഗണേശൻ പൊലീസിൽ മൊഴി നൽകിയത്. ആലങ്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.