പന്തളം: തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. പന്തളം മെഡിക്കൽ മിഷൻ പുത്തൻവിളയിൽ ടി.എ. ശിബിലിയുടെ മകൻ മുഹമ്മദ് നിയാസ് (22), തൃശൂർ ചെറുത്തുരുത്തി കറുപ്പംവീട്ടിൽ മുസ്തഫയുടെ മകൻ ഇജാസ് അഹമ്മദ് (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ന് സേലം മേച്ചൂർ പൊലീസ് സ്റ്റേഷനു സമീപം ഇവർ സഞ്ചരിച്ച് ബൈക്കിന് പിന്നിൽ തമിഴ്നാട് സ്വദേശിയുടെ ഒമ്നി വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്ത ട്രാക്കിലേക്ക് വീണു.
ഇരുവരും ബംഗളൂരുവിൽ വിദ്യാർഥികളാണ്. മുഹമ്മദ് നിയാസ് നാലാം വർഷ ഫാം ഡി വിദ്യാർഥിയായിരുന്നു. ഇജാസ് ബി.ബി.എ വിദ്യാർഥിയും. പരീക്ഷ കഴിഞ്ഞ ഇരുവരും നാട്ടിലേക്ക് വരുമ്പോഴാണ് അപകടം.
മുതാംസ് മുഹമ്മദാണ് നിയാസിെൻറ മാതാവ്. നാദിയ ശിബിലി സഹോദരി. ഇജാസ് അഹമ്മദിെൻറ മാതാവ് ബർക്കീസ. സഹോദരി ഫാസില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.