കൽപറ്റ: ചരക്കുവാഹനത്തിൽ ബൈക്കിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി പ്രസാദാണ് (32) മരിച്ചത്. മാനന്തവാടി വാടേരി ശിവക്ഷേത്രത്തിനുസമീപം ഈ മാസം ഏഴിന് രാവിലെയായിരുന്നു അപകടം. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെവന്ന ചരക്കുവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മരണം. സുഹൃത്ത് ഗണേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രസാദിന്റെ മാതാവ്: കുംഭ. ഭാര്യ: ഗ്രീഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.