കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലംചിറക്കു സമീപം ലോറിയിടിച്ച് കാൽനടക്കാരൻ മരിച്ചു. ആനക്കുളം താഴെ അറത്തിൽ ശ്രീനിവാസൻ (55) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. പിഷാരികാവ് ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ്. ക്ഷേത്രത്തിലേക്ക് ഇളനീർ എത്തിക്കാൻ വരുന്ന വഴിയാണ് അപകടം. റോഡരികിലൂടെ നടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതികാലും തകർത്തു. ലോറിക്കടിയിൽ കുടുങ്ങിപ്പോയ ശ്രീനിവാസനെ പൊലീസും അഗ്നിസുരക്ഷ സേനയും ചേർന്നാണ് പുറത്തെടുത്തത്. കണ്ണൂരിൽനിന്ന് കോഴിക്കോട് കല്ല് ഇറക്കി തിരിച്ചുപോകുകയായിരുന്നു ലോറി. പരേതനായ ഗോപാലെൻറയും ലീലയുടെയും മകനാണ്. ഭാര്യ: അജിത. മക്കൾ: ഭഗത് സൂര്യ, ധ്യാൻ സൂര്യ, വിശ്വം സൂര്യ. സഹോദരങ്ങൾ: ശ്രീജ, ശ്രീമതി, ശ്രീശൻ, ശ്രീകല, ശ്രീലേഖ, ശ്രീരഞ്ജിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.