ഏഴു വയസ്സുകാരി ജീപ്പിടിച്ച് മരിച്ചു

മാനന്തവാടി: രക്ഷിതാക്കൾക്കൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെ ജീപ്പിടിച്ച് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കൽ സന്തോഷ്-സിജില ദമ്പതികളുടെ മകൾ മഗത്സയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ന് കമ്മന കുരിശിങ്കലിൽവെച്ചായിരുന്നു അപകടം. വിറക് ശേഖരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നടന്നുപോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് കുട്ടിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാംതരം വിദ്യാർഥിയാണ്. അപകടത്തിൽ പിതാവ് സന്തോഷിെൻറ കാലിന് പരിക്കേറ്റു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.