ബൈക്കുകൾ കൂട്ടിയിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു

ഉള്ള്യേരി: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കക്കഞ്ചേരി കൊയക്കാട് മൂശാരി വയലിൽ താമസിക്കും മലയിൽ ഹംസയാണ് (53) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെയാണ് അപകടം. മേപ്പയൂരിലെ മകളുടെ വീട്ടിൽനിന്ന് വരുകയായിരുന്ന ഹംസയും ഭാര്യയും സഞ്ചരിച്ച ബൈക്കിനു പിറകിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. കൊയിലാണ്ടി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായിരുന്നു. മക്കൾ: ഷഹദ്, ഷഹന. മരുമകൻ: സിറാജ് മേപ്പയൂർ. സഹോദരങ്ങൾ: അഷ്റഫ്, സക്കീന, പരേതനായ ഹമീദ്. മാതാവ്: ആയിഷ. പിതാവ്: പരേതനായ ഹുസൈൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.