കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുമരണം


കോഴിക്കോട്‌: നഗരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച്‌‌ രണ്ടുപേർ മരിച്ചു. കോഴിക്കോട്‌ മുഖദാർ സ്വദേശി മരക്കാൻ കടവ്‌ പറമ്പ്‌ സക്കീർ (51), വയനാട്‌ ബത്തേരി മൂലങ്കാവ്‌ സ്വദേശി അത്തിത്തോട്ടത്തിൽ എൽദോ (41) എന്നിവരാണ് മരിച്ചത്‌. ഞായറാഴ്‌ച രാത്രി വെസ്‌റ്റ്‌ഹില്ലിലാണ്‌ അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.‌ എൽദോ അപകടസ്ഥലത്തുതന്നെ മരിച്ചു. സക്കീറിനെ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരക്കാൻകടവ്‌ പറമ്പ്‌ പരേതനായ കുട്ടിമോെൻറ മകനാണ്‌ സക്കീർ. മാതാവ്: ആമിനേയ്‌. ഭാര്യ: ബുഷറ. മക്കൾ: നെജ്‌മീർ, റിസ്വാൻ, അഫിയാൻ, ഇർഫാൻ, അജ്‌മൽ. അത്തിത്തോട്ടത്തിൽ പരേതനായ അബ്രഹാമിെൻറ മകനാണ്‌ എൽദോ. മാതാവ്: പരേതയായ സാറാമ്മ. സഹോദരങ്ങൾ: സിബി, സിമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.