വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

നടവയല്‍: വൈത്തിരി പാലത്തിന് സമീപം ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയല്‍ ആലുംമൂല ഗോവിന്ദന്‍-മീനാക്ഷി ദമ്പതികളുടെ മകന്‍ എ.ജി. കണ്ണന്‍ (26) ആണ് മരിച്ചത്. ഡിസംബര്‍ അഞ്ചിന് രാത്രി ഒമ്പതോടെയായിരുന്നു അപകടം. സഹയാത്രികനായ നടവയല്‍ പുലച്ചിക്കുനി സുകുമാരെൻറ മകന്‍ പി.എസ്. വിഷ്ണുവിനും (24) അപകടത്തില്‍ പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇരുവരേയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്ണന്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഷിജിത്ത് ഏക സഹോദരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.