കൊച്ചി: സിഗ്നൽ ലംഘിച്ച് അമിത വേഗത്തിൽ പാഞ്ഞ മിനി കണ്ടെയ്നർ ലോറി രണ്ട് കാറിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ചുകയറി ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട മിനിലോറി സിഗ്നൽ പോസ്റ്റ് ഇടിച്ചുതകർത്ത് മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് വല്ലാർപാടം കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ സിഗ്നൽ ജങ്ഷനിലാണ് സംഭവം. നോർത്ത് പറവൂർ കെടാമംഗലം കിഴക്കേവെള്ളച്ചാലിൽ മോഹനെൻറ മകൻ അമലാണ് (27) മരിച്ചത്. സ്കൂട്ടർ യാത്രിക കെ.കെ. ദിവ്യ (32), സ്കൂട്ടർ യാത്രക്കാരനായ തോമസ് ജോൺ ഡിസിൽവ (32), ബിബിത ജോൺസൺ (29), കാർ യാത്രികൻ നോർത്ത് പറവൂർ സ്വദേശി ജി. മണികണ്ഠൻ (40), അഭിരാമൻ (20), അരുൺ കുമാർ (30), തേജസ് പുരുഷോത്തമൻ എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.