ലക്കിടി വാഹനാപകടം: പരിക്കേറ്റ ഡോക്ടറും മരിച്ചു

വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടറും മരിച്ചു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ഡോ. സുഭദ്ര പത്മരാജനാണ് (60) വെള്ളിയാഴ്ച പുലർച്ച മരിച്ചത്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു. കാർ ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശി അബുതാഹിർ (25) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കോഴിക്കോട്ടുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരിച്ച് ക്വാർട്ടേഴ്സിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കർണാടകയിൽനിന്ന് ചുക്ക് കയറ്റിവരുകയായിരുന്ന ലോറിയിലിടിച്ച കാർ റോഡിൽതന്നെ മറിഞ്ഞു തകരുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് സുഭദ്ര മരിച്ചത്. ഭർത്താവ് പത്മരാജൻ ദുബൈയിലാണ്. ഏകമകൾ ഗൗരി നെതർലൻഡ്സിൽ വിദ്യാർഥിയാണ്. സഹോദരി: രമണി (കോഴിക്കോട്). 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.