ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായ നമ്മുടെ സ്കൂൾ കലോത്സവം വിമാനം കയറി അങ്ങ് ഫ്രാൻസിൽവരെ പറന്നിറങ്ങിയിട്ടുണ്ട്. കിഴക്കിെൻറ വെനീസിൽ കേളികൊട്ടുയർന്ന കലോത്സ വം കൺകുളിർക്കെ കാണാനെത്തിയ ഈ ഫ്രഞ്ച്-മലയാളി കുടുംബത്തിെൻറ കണ്ണുകൾ പറഞ്ഞുതരും എ ത്രത്തോളം കലോത്സവത്തെ നെഞ്ചേറ്റുന്നുണ്ടെന്ന്. ഫ്രാൻസിൽ താമസിക്കുന്ന കോട്ടയം നെടുങ്കുന്നത്തുകാരിയായ ക്രിസൽ, മകൾ സുന്ദരി, പിന്നെ ഫ്രഞ്ച് മരുമകൻ മാക്സുമാണ് കലോത്സവം കാണാനെത്തിയത്.
ഫ്രാൻസിൽ നഴ്സായി വിരമിച്ച ക്രിസൽ അവിടത്തുകാരൻതന്നെയായ ജോയലിനെയാണ് വിവാഹം െചയ്തത്. 40 വർഷമായി അവിടെയാണ്. ഒന്നരവർഷം മുമ്പായിരുന്നു മോഡൽ കൂടിയായ സുന്ദരിയുടെ വിവാഹം. കലയെയും കേരളത്തെയും ഏറെ സ്നേഹിക്കുന്ന കുടുംബം കലോത്സവം കാണാനായി ദിവസങ്ങൾക്കുമുമ്പേ ആലപ്പുഴയിലെത്തി.
കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന കലോത്സവത്തിലുടനീളം കാണിയായുണ്ടായിരുന്ന ക്രിസൽ അന്നേ ഉറപ്പിച്ചതാണ് ഈ വർഷവും എത്തണം എന്ന്. ഇവരുടെ സഹോദരീപുത്രൻ ഡൊമിനികിെൻറ മകൾ അലീന വെള്ളിയാഴ്ച നടന്ന ചവിട്ടു നാടക മത്സരത്തിൽ പങ്കെടുത്തിരുന്നു. അതും കലോത്സവത്തിന് കുടുംബസമേതമെത്താൻ കാരണമായി.
ഏറെ മനോഹരം എന്നാണ് കലോത്സവത്തെക്കുറിച്ച് മാക്സ് പറഞ്ഞത്. മൂന്നു ദിവസത്തെയും പരിപാടികൾ കാണാനാണ് തീരുമാനം. ക്രിസ്മസുകൂടി മലയാള നാട്ടിൽ ആഘോഷിച്ചശേഷമേ ക്രിസലും കുടുംബവും ഫ്രാൻസിലേക്ക് മടങ്ങുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.