??????????? ???????? ????

ചൈതന്യം നിറഞ്ഞ ഉമ്മയുടെ നോമ്പ്‌

ജീവിതത്തിെല എല്ലാ നേട്ടത്തിെൻറയും പിന്നിൽ ഉമ്മയായിരുന്നു. ഔദ്യോഗിക ജീവിതത്തിലാകെട്ട, മുഴുവൻ സമയവും ഉമ്മ കൂടെയുണ്ടായിരുന്നു. വല്ലാത്ത സന്തോഷമായിരുന്നു അവരിൽനിന്ന് പകർന്നുകിട്ടിയത്. ഒാരോ നോമ്പുകാലം എത്തുേമ്പാഴും ഞാൻ ഉമ്മ ഖദീജബീവിയെ ഒാർക്കും. നോമ്പിെൻറ വല്ലാത്തൊരു ചൈതന്യം ഉമ്മയുടെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു. 

സ്കൂളിൽ പഠിക്കുേമ്പാഴാണ് നോമ്പുപിടിച്ച് തുടങ്ങിയത്. അത്താഴമുണ്ടാക്കി കുട്ടികളെ വിളിച്ചുണർത്തുന്നതും നോമ്പുതുറക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതും ഉമ്മയായിരുന്നു. 1949ൽ ബി.എൽ പാസായശേഷം കൊല്ലത്ത് പ്രാക്ടിസ് ആരംഭിക്കുേമ്പാഴും ഉമ്മ വന്നു. ഇക്കാലങ്ങളിലൊക്കെ എനിക്കുള്ള വിഭവങ്ങൾ ഒരുക്കിയിരുന്നത് ഉമ്മയാണ്. നോമ്പുകാലത്തും അങ്ങനെതന്നെ. അത്താഴമുണ്ടാക്കി എന്നെ വിളിച്ചുണർത്തിയിരുന്ന ചെറുപ്പത്തിലെ ശീലം ഉമ്മ മരണംവരെ തുടർന്നു. സുപ്രീംകോടതിയിൽ ജഡ്ജിയായിരിക്കെയാണ് ഉമ്മ മരിച്ചത്. അതുവരെ ഉമ്മക്കൊപ്പമായിരുന്നു നോമ്പ്. 

ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഇഫ്താർ സംഘടിപ്പിച്ചത്. തമിഴ്നാട് ഗവർണർ പദവിയിൽ ആയിരിക്കെയാണത്. ബാക്കി വഹിച്ച പദവികളൊക്കെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ടായതിനാൽ സമൂഹ നോമ്പുതുറയിലൊന്നും പെങ്കടുക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ സഹോദരെൻറ വീടിനോടു ചേർന്നാണ് താമസിക്കുന്നത്. അത്താഴവും നോമ്പുതുറ വിഭവങ്ങളും അവരുടെ വീട്ടിൽനിന്ന് കൃത്യമായി എത്തിക്കും. 

 

തയാറാക്കിയത്: എം.ജെ. ബാബു
ചിത്രം: വിഷ്ണു പനക്കൽ

 
 

Tags:    
News Summary - ramadan 2017 special ahlan justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.