ദാമോദരൻ

ചൂതുപാറയിലെ വയോധിക‍െൻറ മരണം തലക്ക് പട്ടികകൊണ്ട് അടിയേറ്റ്

സുൽത്താൻ ബത്തേരി: ചൂതുപാറ വിക്രംനഗറിൽ വയോധികൻ മരിച്ചത് തലക്ക് പട്ടികകൊണ്ട് അടിയേറ്റെന്ന് പൊലീസ്. വിക്രംനഗർ ഒഴാങ്കൽ ദാമോദരനാണ് (82) മരിച്ചത്. തലക്ക് അടിയേറ്റ് രക്തം വാർന്നാണ് മരിച്ചതെന്നാണ് പൊലീസി‍െൻറ നിഗമനം.

ബുധനാഴ്ച വൈകീട്ട് ഏേഴാടെയാണ് വിക്രം നഗറിലെ വീടിനു സമീപത്തെ മരപ്പണിശാലയിൽ തലക്ക് മുറിവേറ്റ് ദുരൂഹ സാഹചര്യത്തിൽ ദാമോദരനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തി‍െൻറ ഭാര്യ ലക്ഷ്മിക്കുട്ടി തനിക്ക് മർദനമേെറ്റന്ന് മീനങ്ങാടി പൊലീസിൽ വിളിച്ചറിയിച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്.

തലക്കും കൈക്കും പരിക്കേറ്റ ഇവരെ പൊലീസ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് ദാമോദര‍െൻറ മൃതദേഹം അയൽപക്കത്തെ മരപ്പണിശാലയിൽ കണ്ടെത്തിയത്. ചികിത്സയിലുള്ള ലക്ഷ്മിക്കുട്ടി പൊലീസ് നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.