തിരുവനന്തപുരം: കാസർകോട്ടും കണ്ണൂരും നടപ്പാക്കിയ ട്രിപ്ൾ ലോക്ഡൗൺ സംസ്ഥാനത്തെ എല്‍ ലാ ഹോട്സ്പോട്ടുകളിലും നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. റെഡ്സോണിലും ഓറ ഞ്ച് സോണിലുംപെട്ട ഹോട്സ്പോട്ട് പൂർണമായി അടച്ചിടും. ഇവിടങ്ങളിൽ കർശന പരിശോ ധനയും നിയന്ത്രണവും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. ഹോട്സ്പോട്ടുകളിലേക്ക് പ്ര വേശിക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമേ ഉണ്ടാകൂ.
റെഡ്സോണുകളിലെ ഹോട്സ്പോട്ടുകളിൽ ഒരുകാരണവശാലും അനാവശ്യമായി ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ജില്ല ഭരണകൂടം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ വളൻറിയർമാർ വീടുകളിൽ സാധനങ്ങൾ എത്തിക്കും. ഓറഞ്ച് സോണുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിയന്തരവും ചികിത്സസംബന്ധവുമായ ആവശ്യങ്ങൾക്കല്ലാതെ അന്തർജില്ലയാത്രകൾ അനുവദിക്കില്ല. അതിർത്തികളിൽ ഡ്രോൺ ഉപയോഗിച്ച് കർശന പരിശോധന നടത്തും.
തബ് ലീഗ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
പ്രധാന പരിഷ്കരണങ്ങൾ
●ഹോട്സ്പോട്ടുകളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രം
●റെഡ്സോണുകളിലെ ഹോട്സ്പോട്ടുകളിൽ അനാവശ്യമായി ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല
●ജില്ല ഭരണകൂടം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ വളൻറിയർമാർ വീടുകളിൽ സാധനങ്ങൾ എത്തിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.