‘കാമുകന്‍’ ചതിച്ചു; ബംഗാളി പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ഫോണിൽ പരിചയപ്പെട്ട യുവാവിൻെറ ചതിയിൽപെട്ട ബംഗാളി പെൺകുട്ടി മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ. സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോവൂരിലെ ഒരു വീട്ടിലേക്ക് രാത്രി ഓടിക്കയറിയ പെൺകുട്ടിയെ വീട്ടുകാ൪ പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ഫോണിൽ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നടത്തി 17കാരിയായ പെൺകുട്ടിയെ വീട്ടിൽനിന്നിറക്കി ട്രെയിനിൽ കയറ്റിക്കൊണ്ടുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘ഹണി’ എന്നയാളെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ബംഗാളിൽനിന്ന് ഹണിയുടെ മുംബൈയിലുള്ള ബന്ധുവിൻെറ വീട്ടിൽ കുറച്ചുകാലം ഒരുമിച്ച് താമസിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അവിടെനിന്ന് കോഴിക്കോട്ടേക്ക് വന്ന് ബംഗാളി തൊഴിലാളികളെന്ന വ്യാജേന കോവൂരിലെ ഒരുവീട്ടിൽ രണ്ടുദിവസമായി താമസിക്കുകയായിരുന്നു.

ഇയാൾ കബളിപ്പിക്കുകയാണെന്ന് മനസ്സിലായതോടെ രാത്രി വീട്ടിൽ നിന്നിറങ്ങിയോടി മറ്റൊരു വീട്ടിൽ അഭയംതേടി. വീട്ടുകാ൪ വിവരമറിയിച്ചതിനെ തുട൪ന്ന് മെഡിക്കൽ കോളജ് പൊലീസത്തെി പെൺകുട്ടിയെ കസ്റ്റഡിയിൽ വാങ്ങി. തുട൪നടപടികൾക്കായി കുട്ടിയെ കോടതിയിൽ ഹാജരാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.