മണികണ്ഠൻ
ആലപ്പുഴ: ദേശീയപാതയിലെ കരീലക്കുളങ്ങര രാമപുരം ഭാഗത്ത് പാർസൽ ലോറിയിൽനിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയെ തമിഴ്നാട് പേരളത്തുനിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽനിന്ന് കൊല്ലത്തുള്ള ജ്വല്ലറിയിലേക്ക് 2025 ജൂൺ 13ന് കൊണ്ടുവന്ന പണമാണ് തമിഴ്നാട്ടിൽനിന്നുള്ള സംഘം തട്ടിയെടുത്തത്. കവർച്ച സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ തമിഴ്നാട് തിരുവാരൂർ ജില്ല തിരുനെച്ചൂർ പെരളകം സ്വദേശി മണികണ്ഠനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ് ചെറിയാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിലെ ഏഴുപേരെ നേരത്തേ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.