കൽപറ്റ: ഓപ്പറേഷൻ കുബേര തട്ടിപ്പെന്ന് മാവോയിസ്റ്റ് ലഘുലേഖ. ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്‍്റെ വാ൪ത്താ ബുള്ളറ്റിനായ കാട്ടുതീയിലാണ് ഓപ്പറേഷൻ കുബേര തട്ടിപ്പെന്ന് പറയുന്നത്. പൊലീസും ബ്ളേഡ് മാഫിയയും തമ്മിലുള്ള ഫോൺ സംഭാഷണവും ലഘുലേഖയിലുണ്ട്.
വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാരനും ഒരു ബ്ളേഡ് പലിശക്കാരനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻറെ വിശദാംശങ്ങളാണ് കാട്ടുതീയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഉടൻ വീട്ടിൽ റെയ്ഡുണ്ടാകുമെന്ന്പൊലീസുകാരൻ പലിശക്കാരനോട് പറഞ്ഞവിവരങ്ങളുടെ വിശദാംശങ്ങൾ ലഘുലേഖയിലുണ്ട്.
പ്രധാനപ്പെട്ട രേഖകൾ മാറ്റി ഏതാനും രേഖകൾ അവിടെ വെക്കണമെന്നും തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടാകും പിന്നീട് പരിഹരിക്കാമെന്നും പൊലീസുകാരൻ പറഞ്ഞതായി ലഘുലേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.