സ്കോട് ലന്‍ഡ് വീണ്ടും സ്വാതന്ത്ര്യത്തിന് അനുകൂലമെന്ന് സര്‍വേ

എഡിൻബറ: ആഴ്ചകൾക്കുമുമ്പ് ഹിതപരിശോധനയിൽ വേണ്ടെന്നു പറഞ്ഞവ൪ അഭിപ്രായം മാറ്റിയെന്ന് സ൪വേ. സ്കോട്ലൻഡ് സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം എതിരായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട സ൪വേയിലാണ് 52 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നതായി കണ്ടത്തെിയത്. ബ്രിട്ടീഷ് പത്രമായ ടൈംസിനു വേണ്ടി നടത്തിയ യൂഗോവ് സ൪വേയിൽ 48 ശതമാനം മാത്രമാണ് ബ്രിട്ടനിൽ നിൽക്കണമെന്നു പറയുന്നത്.
സെപ്റ്റംബറിലെ ഹിതപരിശോധനയിൽ 55 ശതമാനം പേരും സ്വാതന്ത്ര്യത്തെ എതി൪ത്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.