അടിമാലി: ഇടമലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പ്രദേശവാസിയായ കാളസ്വാമിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു. എന്നാൽ, ചികിത്സ ചെലവ് വനം വകുപ്പ് ഏറ്റെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
ഒരാഴ്ച മുമ്പ് സേതു എന്ന യുവാവിനും കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരുവരും ഇപ്പോൾ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുമാസം മുമ്പ് ഇടമലക്കുടി ആശുപത്രിക്ക് സമീപമുള്ള വീടുകൾ ആനകൾ ആക്രമിക്കുകയുണ്ടായി. രാത്രിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നവർ തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും സുരക്ഷ ഒരുക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.