ആന്‍റോപുരം പാലത്തിന്‍റെ അടിത്തറ ഇളകിയ നിലയിൽ
ചെറുതോണി: മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവത്തുങ്കൽ കവല ഉടക്കുസിറ്റി വഴിയുള്ള ആന്‍റോപുരം പാലം അപകടത്തിൽ.
ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്ത് അസി. എക്സി. എഞ്ചിനീയർ നിരോധിച്ച് ഉത്തരവായി. പാലത്തിന്‍റെ അടിത്തറയിളകി ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
കുടിയേറ്റ കാലത്ത് കർഷകർ താൽക്കാലികമായി നിർമിച്ച പാലം പിന്നീട് പൊതുമരാമത്ത് വകുപ്പ് പുനർനിർമിക്കുകയായിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള പാലം കുറെക്കാലമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.
കൊച്ചുകരിമ്പനിൽ നിന്ന് ചേലച്ചുവട് ഭാഗത്തേക്കും മുരിക്കാശേരി ഭാഗത്തേക്കും യാത്രക്കാർ ഇതുവഴിയാണ് പോകുന്നത്. പാലത്തിന്‍റെ ഇരുകരകളിലുമായി നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആന്‍റോപുരം പള്ളി, വായനശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പോകാനുള്ള ഏക ആശ്രയം ഈ പാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.