ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തിൽ മലയാളി നഴ്സുമാ൪ ജോലിചെയ്യുന്ന ആശുപത്രിവളപ്പിൽ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് രോഗികൾ മരിച്ചു. മലയാളി നഴ്സുമാരിൽ ചില൪ ബന്ധുക്കൾ മുഖേനയാണ് വിവരം നാട്ടിലറിയിച്ചത്.
സുന്നി സായുധ വിമത വിഭാഗം കൈയടക്കിയ തിക്രീത് തിരിച്ചുപിടിക്കാൻ സൈന്യം നടപടി തുടങ്ങിയതോടെ വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. ഇറാഖ് സൈനിക ഹെലികോപ്ട൪ തിക്രീത് യൂനിവേഴ്സിറ്റി കാമ്പസിൽ കഴിഞ്ഞദിവസം വെടിവെപ്പ് നടത്തിയിരുന്നു. മുൻ പ്രസിഡൻറ് സദ്ദാം ഹുസൈൻെറ ജന്മനാടായ തിക്രീത് അടക്കമുള്ള രാജ്യത്തിൻെറ പ്രധാന പ്രദേശങ്ങൾ കൈയടക്കി മുന്നേറുന്ന വിമത സുന്നി സായുധസേനയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.ഇതോടെ ഇറാഖിലുള്ള മലയാളികളിൽ കൂടുതൽപേ൪ നാട്ടിലേക്ക് മടങ്ങാൻ തയാറാവുന്നതായാണ് സൂചന. 31 മലയാളികൾ തിരിച്ചുവരാനുള്ള സന്നദ്ധത എംബസിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.