ബൂസാൻ: ഡേവിസ് കപ്പിൽ ഏഷ്യാഓഷ്യാനിയ ഗ്രൂപ് വണ്ണിലെ രണ്ടാം ഘട്ട മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ തക൪പ്പൻ ജയത്തോടെ (3-1) ഇന്ത്യ ലോക ഗ്രൂപ് പ്ളേ ഓഫിന് യോഗ്യത നേടി. കഴിഞ്ഞദിവസം കൊറിയക്കെതിരെ 2-1ന് മുന്നിലായിരുന്ന ഇന്ത്യ ഞായറാഴ്ച നടന്ന മത്സരത്തിൽ സോംദേവ് ദേവ് വ൪മൻെറ റിവേഴ്സ് സിംഗ്ൾസ് ജയത്തോടെയാണ് പ്ളേ ഓഫ് ഉറപ്പിച്ചത്. കൊറിയയുടെ യോങ് ലിമ്മിനെതിരെ 6-4, 5-7, 6-3, 6-1 എന്ന സ്കോറിനായിരുന്നു സോംദേവിൻെറ ജയം.
ഇന്ത്യ മികച്ച ലീഡ് നേടിയതോടെ തുട൪ന്ന് നടക്കേണ്ട മത്സരം റദ്ദാക്കി. സോംദേവിൻെറ സിംഗ്ൾസ് ജയത്തോടൊപ്പം രോഹൻ ബൊപ്പണ്ണ-സാകേത് മെയ്നാനി സഖ്യം ഡബ്ൾസിലും മുന്നേറിയാണ് ആദ്യഘട്ടത്തിൽ ഇന്ത്യക്ക് ലീഡ് നൽകിയത്. ജയത്തോടെ കൊറിയക്കെതിരെയുള്ള റെക്കോഡ് 4-6 എന്ന നിലയിൽ മെച്ചപ്പെടുത്താനും ഇന്ത്യക്കായി. ഡേവിസ് കപ്പിൽ 2013ൽ അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ കൊറിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. മുൻനിര താരങ്ങൾ കളി ബഹിഷ്കരിച്ചതിനാൽ രണ്ടാം നിരക്കാരെ വെച്ചായിരുന്നു അന്ന് ഇന്ത്യ കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.